മൂന്നുമാസം മുമ്പ് പത്തനാപുരം സ്വദേശിയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു, കല്യാണത്തിന്റെ തലേദിവസം വരനെ കാണാതായി, ബെംഗളൂരുവില്‍ അന്വേഷിച്ച് ചെന്ന വധുവിന്റെ വീട്ടുകാര്‍ കാണുന്നത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലാക്കുന്ന നവവരനെ!!!

കല്യാണത്തിന്റെ തലേദിവസം കാണാതായ വരനെ അന്വേഷിച്ച് കൊല്ലം പത്തനാപുരത്തു നിന്നും വധുവിന്റെ വീട്ടുകാര്‍ കണ്ടത് വരനെയും ഗര്‍ഭിണിയായ ഭാര്യയെയും. സിനിമക്കഥയെ വെല്ലും സംഭവത്തിലെ കേന്ദ്രകഥാപാത്രം പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയായ യുവാവാണ്. പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മൂന്നുമാസം മുമ്പാണ് യുവാവിന്റെയും യുവതിയുടെയും വിവാഹം ഉറപ്പിച്ചത്. പരസ്പരം മോതിരം കൈമാറിയുള്ള നിശ്ചയവും നടത്തി.

വിവാഹത്തിന് ഒരു ദിവസം മുമ്പാണ് കല്യാണം നടക്കില്ലെന്ന് വധുവിന്റെ വീട്ടുകാരറിയുന്നത്. സ്വര്‍ണവും വസ്ത്രങ്ങളുമടക്കമുള്ളവ വാങ്ങുകയും തലേദിവസം നടക്കുന്ന പാര്‍ട്ടിക്കുള്ള ഭക്ഷണവും കല്ല്യാണ ദിവസത്തെ സദ്യയുടെ ക്രമീകരണങ്ങളും നടത്തുന്നതിനിടെയാണ് വരന്‍ ചതിച്ച വിവരം വധുവിന്റെ വീട്ടുകാരോട് വരന്റെ സുഹൃത്ത് അറിയിക്കുന്നത്. രണ്ടുദിവസം മുമ്പ് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു എന്ന സന്ദേശം ലഭിച്ചിരുന്നതായി വരന്റെ ബന്ധുക്കള്‍ പറയുന്നു.

വരന്‍ എത്താതിരുന്നതോടെ ജോലി സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഒരു വര്‍ഷം മുമ്പ് കോട്ടയം സ്വദേശിനിയെ കല്യാണം കഴിച്ച വിവരമറിയുന്നത്. വധുവിന്റെ മാതാപിതാക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കുകയും എസ്.ഐ പുഷ്പകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വരന്റെ വീട്ടുകാര്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയിലെത്തുകയും ചെയ്തു.

Related posts