ഈ സർക്കാരിന്‍റെ കാലത്ത് പട്ടയം കിട്ടിയവരുടെ എണ്ണം ലക്ഷം കവിഞ്ഞെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ

കൊച്ചി: ഈ മാസം പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് പട്ടയം നൽകുന്നത് 1,05,000 ആകുമെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടര വർഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്. ഭൂമിയില്ലാത്തവർക്ക് ഭൂമിയെന്ന സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപിത നിലപാടിലൂടെയുള്ള പ്രവർത്തനങ്ങളാണ് നേട്ടത്തിനു പിന്നില്ലെന്നും മന്ത്രി പറഞ്ഞു.

തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ ജില്ലയിലെ ആറാമത് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 82 ലക്ഷത്തിലധികം ആളുകൾ ഭൂമിയുടെ ഉടമകളായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇനിയും പലർക്കും പട്ടയം ലഭിക്കാനുണ്ട്.

പല വകുപ്പുകളിലായി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ജോലികൾ കഴിയുന്നത്ര വേഗത്തിൽ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജില്ലയിൽ ജൂണ്‍ മാസത്തിനകം അടുത്ത പട്ടയമേളയ്ക്കുള്ള തയാറെടുപ്പുകൾ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണയന്നൂർ താലൂക്കിലെ വടുതല മണിയത്ത് പറന്പ് ദാക്ഷായണി തങ്കപ്പന് പട്ടയം നൽകി മന്ത്രി പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്തു.

പി.ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. 751 പേർക്കാണ് പട്ടയം നൽകിയത്. ഏഴു താലൂക്കുകളിലായി 358 പതിവ് പട്ടയങ്ങൾ, 223 എൽടി പട്ടയങ്ങൾ, 112 ദേവസ്വം പട്ടയങ്ങൾ, 55 ഇനാം പട്ടയങ്ങൾ, മൂന്ന് കൈവശ രേഖകൾ എന്നിവയാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ജില്ലയിൽ 2001 പട്ടയങ്ങൾ വിതരണം ചെയ്തു.

Related posts