നൈജീരിയയില്‍ പട്ടിണിമൂലം 75,000 കുട്ടികള്‍ മരണത്തിന്റെ വക്കില്‍; 14 ലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ടിലെന്ന് യുഎന്‍

L-PATTINIഅബുജ: ബോക്കോഹറാം ഭീഷണി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ നൈജീരിയയില്‍ പട്ടിണിയും പോഷകാഹാരകുറവും കാരണം 75,000 കുട്ടികള്‍ മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ. നൈജീരിയയിലേക്കുള്ള മനുഷ്യകാരുണ്യ സഹായങ്ങള്‍ക്കായുള്ള യുഎന്‍ സംഘാടകന്‍ പീറ്റര്‍ ലണ്ട്ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.

കടുത്ത ക്ഷാമം കാരണം നൈജീരിയയില്‍ 14 ലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മതിയായ തുക യുഎന്നിന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 മുതലാണ് ബോക്കോഹറാം നൈജീരിയയില്‍ ആക്രമണങ്ങള്‍ നടത്തി തുടങ്ങിയത്. ആക്രമണങ്ങളില്‍ ഇതുവരെ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ടു ലക്ഷത്തോളം ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.

Related posts