പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും!  പോക്‌സോ കേസുകളിൽ‍ പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനു വിധേയമാക്കിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനില്‍ വിഷ്ണു (25)വാണ് അറസ്റ്റിലായത്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാള്‍. പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത ഇയാളെ പത്തനംതിട്ട പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.

കോന്നി വകയാര്‍ എട്ടാംകുറ്റിയില്‍ മേഘാഭവനം വീട്ടില്‍ സുരേഷ് (47) ആണ് പിടിയിലായത്.

ഒരു കുട്ടിയുടെ മാതാവ് ഇന്നലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷും സംഘവുമാണ് സുരേഷിനെ അറസ്റ്റു ചെയ്തത്.

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരം ചിറ്റാര്‍ സീതത്തോട് മുണ്ടന്‍പാറ ഗുരുനാഥന്‍മണ്ണില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സനില്‍ സുരേഷാണ് (22)പിടിയിലായത്.

വ്യാഴാഴ്ച രാവിലെ 10.30നു വീട്ടില്‍നിന്നു സുഹൃത്തിനെ കാണാനെന്നു പറഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ, യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കേസ്.

അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കാണാതായതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

വെള്ളിയാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സനില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി വിവരം ലഭിച്ചത്.

ജില്ലാ പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണ സംഘം കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍നിന്നാണ് സനിലിനെ പിടികൂടിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം രണ്ടുവര്‍ഷമായി വാട്‌സാപ്പ് വഴിയും മറ്റും ബന്ധം തുടരുകയായിരുന്നു.

വീട്ടില്‍നിന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാള്‍ തിരുവല്ലയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണു പരാതി.

Related posts

Leave a Comment