ബ്രൂണോ  നീ ഞങ്ങളുടെ ചങ്കായിരുന്നു… പതിനാലു വർഷം നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന  നായ വിടവാങ്ങി; അന്തവിശ്രമം ഒരുക്കി പൊൻകുന്നത്തെ നാട്ടുകാർ


പൊൻകുന്നം: പതിനാ ലു വർഷമായി എല്ലാവീടുകളിലും നിത്യസന്ദർശകനായിരുന്ന നായയുടെ വേർപാടിൽ നൊമ്പരപ്പെട്ട് നാട്ടുകാർ. ബ്രൂണോ എന്നു പേരിട്ട് എല്ലാവീട്ടിലും സ്‌നേഹം പങ്കിട്ട തങ്ങളുടെ പ്രിയപ്പെട്ട നായയ്ക്ക് നാട്ടുകാർ അന്ത്യവിശ്രമം ഒരുക്കി പുഷ്പാർച്ചന നടത്തി.

പൊൻകുന്നം ടൗൺഹാൾ-ലൈബ്രറിപ്പടി റോഡിലെ താമസക്കാരുടെ പ്രിയപ്പെട്ട നായ പ്രായാധിക്യം മൂലമാണ് ചത്തത്. അടുത്തിടെ ഒരു കാർ തട്ടി പരിക്കേറ്റിരുന്നു.

ഒരുകാലിന് വൈകല്യമുള്ള നായയെ ആരോ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. പ്രദേശത്തെ പത്രവിതരണക്കാരന്‍റെ പിന്നാലെ എല്ലാ വീട്ടിലുമെത്തിത്തുടങ്ങിയ അവന് നാട്ടുകാരാണ് ബ്രൂണോ എന്ന പേരിട്ടത്.

എല്ലാ വീട്ടുകാരും ബ്രൂണോയ്ക്ക് ബിസ്‌കറ്റും മറ്റ് ഭക്ഷണവും ദിവസവും നൽകിയിരുന്നു. തന്‍റെ പ്രിയപ്പെട്ട വീടുകളിലെല്ലാം ദിവസം ഒരുതവണയെങ്കിലും ബ്രൂണോ സന്ദർശനം നടത്തിയിരുന്നു. കുട്ടികളുടെ കളിക്കൂട്ടുകാരനുമായിരുന്നു.

അടുത്തിടെ അവശതയായതോടെ മിക്ക വീട്ടുകാരും അവന് കൂടുതൽ പരിചരണം നൽകിയിരുന്നു. 25 വീടുകളിലെങ്കിലും നിത്യവും എത്തിയിരുന്ന ബ്രൂണോ എല്ലാവരുടെയും നൊമ്പരമായി മാറിയിരിക്കുകയാണിപ്പോൾ.

Related posts

Leave a Comment