പി.കെ. ശശി വീണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലേക്ക്‌; തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത് ജില്ലാ കമ്മറ്റിയിൽ

പാലക്കാട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്.

ഡിവൈഎഫ്ഐയിലെ വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പി.കെ ശശിയെ രണ്ടു വര്‍ഷം മുമ്പ് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം മേയിലാണ് തിരിച്ചെടുത്തത്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി.

ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ. ബാലന്‍ – പി.കെ.ശ്രീമതി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. എന്നാൽ നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു.

Related posts

Leave a Comment