പ്രതീക്ഷയേകി പ്ലാസ്മ തെറാപ്പി ! രാജ്യത്ത് പ്ലാസ്മ തെറാപ്പി ചെയ്തയാള്‍ കോവിഡില്‍ നിന്നും മുക്തനായി; ആശ്വാസം നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ…

രാജ്യത്തിനു പ്രതീക്ഷയേകി പ്ലാസ്മ തെറാപ്പി ഫലം. രാജ്യത്താദ്യമായി പ്ലാസ്മ തെറാപ്പിക്കു വിധേയനാക്കിയ കോവിഡ് ബാധിതന്‍ രോഗമുക്തി നേടിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഡല്‍ഹിയിലെ സാകേത് മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 49 കാരനാണു സുഖം പ്രാപിച്ചത്.

ഈ മാസം നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ പനിയും ശ്വാസതടസ്സവും കാരണം ഗുരുതരാവസ്ഥയിലായിരുന്നു.

ഏഴു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണു പ്ലാസ്മ തെറാപ്പിക്കു വിധേയനാക്കിയത്.

കോവിഡ് 19 ബാധിച്ചു സുഖം പ്രാപിച്ചയാളുടെ രക്തത്തില്‍നിന്ന് ആന്റിബോഡി വേര്‍തിരിച്ചെടുത്ത് ഇയാളില്‍ കുത്തിവയ്ക്കുകയായിരുന്നു.

മൂന്ന് ആഴ്ച മുന്‍പു കോവിഡ് രോഗമുക്തി നേടിയ വീട്ടമ്മയാണു പ്ലാസ്മ ദാനം ചെയ്തത്.

കോവിഡ് പ്രതിരോധത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്മ തെറപ്പി ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ചികിത്സാരംഗത്തെ പുതിയ അവസരമാണിതെന്നും മാക്‌സ് ഹെല്‍ത്ത്‌കെയര്‍ എംഡി ഡോ. സന്ദീപ് ബുദ്ധിരാജ് പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണു ചികിത്സ നടത്തിയത്.

എന്നാല്‍ ഇതിലൂടെ മാത്രം 100 ശതമാനം രോഗമുക്തി നേടി എന്നു പറയാനാകില്ലെന്ന് ഡോ. സന്ദീപ് വ്യക്തമാക്കി.

ഒരാള്‍ക്കു 400 മില്ലി പ്ലാസ്മയാണു ദാനം ചെയ്യാന്‍ സാധിക്കുക. ഇതു രണ്ടു രോഗികളില്‍ ഉപയോഗിക്കാനാകും.

പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു.

നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ രോഗികളില്‍ ചികിത്സ നടത്താനുള്ള അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിട്ടുമുണ്ട്. എന്തായാലും രാജ്യത്തിന് ആശ്വാസകരമാണ് ഈ പുതിയ വാര്‍ത്ത.

Related posts

Leave a Comment