പോഗ്ബയെ നായകനാക്കില്ലെന്ന് മൗറിഞ്ഞോ

ലീഗ് കപ്പില്‍ ഡര്‍ബി കൗണ്ടിക്കെതിരായ തോല്‍വിക്കു പിന്നാലെ യുണൈറ്റഡില്‍ ആഭ്യന്തര കലഹം മുറുകുന്നതിന്‍റെ സൂചനകള്‍ നല്‍കി പരിശീലകന്‍ ഹൊസെ മൗറിഞ്ഞോ. ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഇനി ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടാകില്ലെന്ന് മൗറിഞ്ഞോ മത്സരശേഷം വ്യക്തമാക്കി.

എന്നാല്‍ അതിന്‍റെ കാരണം വെളിപ്പെടുത്താന്‍ പോര്‍ച്ചുഗീസ് പരിശീലകന്‍ തയാറായില്ല. ഈ സീസണ്‍ തുടങ്ങിയതിനു ശേഷം മൂന്നു മത്സരങ്ങളില്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിച്ചിരുന്നു. വോള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സമനില വഴങ്ങിയതിനു ശേഷം മൗറിഞ്ഞോയുടെ തന്ത്രങ്ങളെ പോഗ്ബ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് താരത്തെ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയതെന്നാണ് സൂചനകള്‍.

പോഗ്ബയുമായി പ്രശ്‌നങ്ങളില്ലെന്നു വ്യക്തമാക്കിയ മൗറിഞ്ഞോ താരത്തെ ഉപനായകനാക്കിയത് താനാണെന്നും ഇപ്പോള്‍ താന്‍ തന്നെയാണ് താരത്തെ ആ സ്ഥാനത്തു നിന്നും മാറ്റുന്നതെന്നും പറഞ്ഞു. അതിന്‍റെ കാരണങ്ങള്‍ നിങ്ങളോടു വിശദീകരിക്കേണ്ട കാര്യമില്ലെന്നും മൗറിഞ്ഞോ മാധ്യമങ്ങളോടു പറഞ്ഞു.

Related posts