സ്ത്രീ സുരക്ഷായ്ക്കായി രൂപീകരിച്ച വനിത പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹോദരന്മാരായ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു;നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും മാറിമാറി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു

ചണ്ഡിഗഡ്:തീക്കട്ടയിലും ഉറുമ്പരിക്കുന്നുവോ ? സ്ത്രീകള്‍ക്ക് സുരക്ഷിതമായി പരാതി നല്‍കാന്‍ രൂപീകരിച്ച വനിത പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹോദരന്മാരായ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു.

പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇവര്‍ അതുപയോഗിച്ച് വീണ്ടും ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതായാണ് വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ പറയുന്നത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.

ഹരിയാനയിലെ വനിത ഹെഡ് കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയിരിക്കുന്നത്. ജോഗീന്ദര്‍ എന്നയാളും സഹോദരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ജോഗീന്ദറിന്റെ സഹോദരന്‍ ഫരീദാബാദ് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. 2014ലാണ് മഹേന്ദര്‍ഗഡില്‍ വെച്ച് യുവതി ജോഗീന്ദറിനെ പരിചയപ്പെടുന്നത്.

ഫരീദാബാദിലും ജിന്ദിലും പല്‍വാലിലും ജോലി ചെയ്യുന്നതിനിടെ ഇയാള്‍ പലപ്രാവശ്യം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് ജോഗീന്ദറിന്റെ സഹോദരനെ യുവതി പരിചയപ്പെടുന്നത്. പോലീസുകാരനായ ഇയാളും യുവതിയെ പീഡിപ്പിച്ചു.

തുടര്‍ന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് കാട്ടി ജോഗീന്ദര്‍ പലപ്പോഴും പണം തട്ടുകയും ചെയ്തു. ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കാന്‍ യുവതി തയ്യാറായത്. ജോഗീന്ദര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

പരാതിക്കാരിയായ പോലീസുകാരിയും വിവാഹിതയാണ്. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍വച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും അന്വേഷണ സംഘം പറയുന്നു.

Related posts