വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവതിയുടെ പരാതിയില്‍ പോലീസുകാരന്‍ പിടിയില്‍

policeകടുത്തുരുത്തി: വിവാഹവാഗ്ദാനം നല്‍കി കൂടെ പാര്‍പ്പിച്ചു യുവതിയെ നാലര വര്‍ഷക്കാലം പീഡിപ്പിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം എംഎസ്പിയിലെ പോലീസുകാരന്‍ കോട്ടയം കോതനല്ലൂര്‍ സ്വദേശി സുജേഷ് സുകുമാരന്‍ (30) ആണ് അറസ്റ്റിലായത്.കണ്ണൂര്‍ സ്വദേശിനി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. തളിപ്പറമ്പ് പോലീസും കടുത്തുരുത്തി പോലീസും സംയുക്തമായാണ് പ്രതിയെ കോതനല്ലൂരിലെ വീട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്.

പണവും മാനവും തട്ടിയെടുത്തശേഷം കടന്നുകളഞ്ഞ പോലീസുകാരന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതായ വിവരമറിഞ്ഞ യുവതി കടുത്തുരുത്തിയിലെത്തി പത്രസമ്മേളനം നടത്തിയാണ് താന്‍ ചതിക്കപ്പെട്ട വിവരവും പരാതിയെക്കുറിച്ചും പറഞ്ഞത്. യുവതിയുടെ പേരില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ വിറ്റും പണയ പ്പെടുത്തിയും സ്വരൂപിച്ച അഞ്ചര ലക്ഷം രൂപയും പതിനേഴര പവന്‍ സ്വര്‍ണവും തട്ടിയെ ടുത്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മലപ്പുറം എംഎസ്പിയില്‍ ജോലി ചെയ്യുന്ന പോലീസുകാരന്‍ ഫോണി ലൂടെയാണ് യുവതിയ ുമായി പരിചയപ്പെട്ടത്.

ചെറുപ്പ ത്തിലേ മാതാപിതാക്കള്‍ മരിച്ച യുവതി ഭര്‍ത്താവിനു വേറേ ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് ആദ്യ വിവാഹം വേര്‍പെടുത്തി രണ്ട് കുട്ടികളുമായി ജീവിക്കുന്ന വിവരം മനസിലാ ക്കിയാണ് പോലീസു കാരന്‍ വിവാഹ വാഗ്ദാനം നല്‍കി ഒപ്പം കൂടിയത്.വിവാഹം ചെയ്താല്‍ മാത്രമേ കൂടെ താമസിക്കാന്‍ സമ്മതിക്കൂവെന്നു പറഞ്ഞ യുവതിയെ പുന്നക്കുളങ്ങരയില്‍ വച്ച് പോലീസുകാരന്‍ താലികെ ട്ടിയതായും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

Related posts