ഹർത്താലിന് പിന്നാലെ രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്ക് നേരെ  ആക്രമണം;  കണ്ണൂരിൽ സായുധ സേനയെ വിന്യസിച്ചു; നേതാക്കളുടെ വീടുകൾക്ക് പോലീസ് കാവൽ

തലശേരി(കണ്ണൂർ): പ്രാദേശിക നേതാക്കളുടേയും എംഎല്‍എ-എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും വീടുകള്‍ക്ക് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ സായുധ സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂൺ സായുധ സേനയെ വിന്യസിച്ചു.

പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി കേന്ദ്ര കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ്, തലശേരി നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹൻ, ബിജെപി മണ്ഡലം പ്രസിഡന്‍റ് എം.പി.സുമേശ് തുടങ്ങി ബിജെപി -സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി.

രാത്രിയില്‍ നടന്ന വ്യാപകമായ റെയ്ഡില്‍ പിടിയിലായവരില്‍ വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉളളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റെയ്ഡ് തുടരുകയാണ്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ രാവിലെ വരെ തലശേരിയില്‍ ക്യാമ്പ് ചെയ്ത് ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കി വരികയാണ്.

ഹര്‍ത്താല്‍ ദിനത്തിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സിപിഎം ഏരിയാ കമ്മറ്റി അംഗം വാഴയില്‍ ശശിയുടെ വീടിന് നേരെ വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥ രാത്രി വൈകി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. വാഴയില്‍ ശശിയുട വീടിനു നേരെ നന്ന അക്രമത്തിനു പിന്നാലെ ആര്‍എസ്എസ് നേതാവ് സി.ചന്ദ്രശേഖരന്‍റെ തിരുവങ്ങാട്ടുള്ള വീട് അക്രമിക്കപ്പെട്ടു.

ഇതിന്‍റെ തുടര്‍ച്ചയെന്നോണം എ.എന്‍.ഷംസീര്‍ എംഎല്‍എ യുടെ മാടപ്പീടികയിലെ വീടിനം ബോംബാക്രണമുണ്ടായി. പോലീസ് കാവലുള്ള എംഎല്‍എയുടെ വീട് അക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ ജില്ലാ കോടതിക്ക് സമീപമുള്ള വീടിനു നേരെ ബോംബാക്രമണമുണ്ടായത്.

ജില്ലാ ജഡ്ജിയുടെ വസതിയുള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ഹോളേ വേ റോഡിലുള്ള പി.ശശിയുടെ വീടിനു നേരെ ബോംബേറുണ്ടായതിനു തൊട്ടു പിന്നാലെയാണ്‌വി.മുരളീധരന്‍ എംപി യുടെ വാടിയില്‍ പീടികയിലെ തറവാട് വീടിനു നേരെ ബോംബെറുണ്ടായത്. ഈ പ്രദേശത്തു തന്നെയുള്ള ബിഎംഎസ് നേതാവിന്‍റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗവും നടന്നു.

ജില്ലാ പോലീസ് ചീഫിന്‍റെ നേതൃത്വത്തില്‍ തലശേരിയില്‍ സമാധാന യോഗം നടക്കുന്നതിനിടയിലാണ് എംഎല്‍എയുടെ വീടിനു നേരെ ബോംബേറുണ്ടായത്. 5.30 ന് നടന്ന അക്രമ പരമ്പര അവസാനിക്കുമ്പോള്‍ രാത്രി 12 പിന്നിട്ടിരുന്നു. ഇതിനിടയില്‍ എംഎല്‍എ യും എംപിയുമുള്‍പ്പെടെ അഞ്ച് പ്രമുഖ നേതാക്കളുടെ വീടുകളാണ് അക്രമിക്കപ്പെട്ടത്.

Related posts