ആ സംഭാഷണം മറക്കാനാവില്ല ! ദീപക് വസന്ത് സാഠേയുമായുള്ള സംഭാഷണം ജീവിതത്തില്‍ മറക്കാനാകില്ലെന്ന് പൃഥിരാജ്…

കേരളം കണ്ട ഏറ്റവും വലിയ വിമാനാപകടത്തില്‍ ദുരന്ത തീവ്രത കുറച്ചത് പരിചയസമ്പന്നനായ പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയുടെ വൈദഗ്ധ്യമായിരുന്നുവെന്ന് വിലയിരുത്തലുണ്ടായിരുന്നു. ട്വിറ്ററില്‍ കേരളത്തിന് പുറത്ത് നിന്നും നിരവധി പേരാണ് സാഠേ എന്ന എയര്‍ഇന്ത്യയിലെ മികച്ച പൈലറ്റിനെ ഓര്‍ത്തെടുക്കുന്നത്.

തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്നു വെളിപ്പെടുത്തുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ‘റെസ്റ്റ് ഇന്‍ പീസ് വിംഗ് കമാന്‍ഡര്‍(റിട്ട.)സാതേ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍’ പൃഥ്വിരാജ് സുകുമാരന്‍ പൈലറ്റ് സാഠേക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

നാഷനല്‍ ഡിഫന്‍സ് അക്കാഡമിയുടെ ഭാഗമായി രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ നേടിയ ആളാണ് ക്യാപ്റ്റന്‍ ഡി വി സാഠേ. 1981ലാണ് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ ടെസ്റ്റിംഗ് പൈലറ്റായി.

വിമാനങ്ങളുടെ പരീക്ഷണ പറത്തലിന് നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ധനായ പൈലറ്റ് കൂടിയായിരുന്നു സാഠേ. സാഠെയുടെ മൂത്ത സഹോദരന്‍ വികാസ് സാഠെ ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റായിരുന്നു. ഒരു റോഡപകടത്തിലാണ്‌ ഇദ്ദേഹം മരിച്ചത്.

Related posts

Leave a Comment