ഖത്തറിനെ തകര്‍ക്കാന്‍ സൗദിയുടെ യുദ്ധവിമാനങ്ങള്‍ തയാറെടുത്തു, അവസാന നിമിഷം ട്രംപിന്റെ നിര്‍ണായക ഫോണ്‍കോള്‍, ആശ്വാസം പൊഴിച്ച് ഖത്തര്‍, ഒരു യുദ്ധം ഒഴിവായത് ഇങ്ങനെ

ലോകത്തില്‍ ഏറ്റവും പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമായ ഖത്തറിനെ കത്തിച്ചു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യന്‍ യുദ്ധവിമാനങ്ങള്‍ ഇന്ധനം നിറച്ച് തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ സമയോചിതമായ ഇടപെടലാണ് യുദ്ധം ഒഴിവാക്കിയത്. അവസാന നിമിഷം വന്ന ട്രംപിന്റെ ഫോണ്‍ കോള്‍ സൗദി സഖ്യത്തെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിന്റെ അനുനയനീക്കം ഫലിക്കുകയും സൗദി ആക്രമണത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു.

ഖത്തറിനെ തകര്‍ക്കാന്‍ സൗദി സഖ്യസേന പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം പെന്റഗണിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രംപ് ഗള്‍ഫ് നേതാക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് ആക്രമണ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ആക്രമണം നടന്നിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചായിരുന്നു.

എല്ലാ തരത്തിലും ഖത്തറിനെ ആക്രമിക്കാന്‍ സൗദി അറേബ്യ ഒരുങ്ങിയിരുന്നു. ഒടുവില്‍ അമേരിക്കയില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായി. ആക്രമണം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ട്രംപിന്റെ ഇടപെടലിലൂടെ മൂന്നാം ലോക മഹായുദ്ധത്തിന് വഴിവച്ചേക്കാവുന്ന ഒരു യുദ്ധമാണ് വഴിമാറിപ്പോയത്. 62 അമേരിക്കന്‍ നിര്‍മ്മിത എഫ്15 വിമാനങ്ങളും 48 ബ്രിട്ടീഷ്/യൂറോപ്യന്‍ നിര്‍മ്മിത ടൈഫൂണ്‍ യുദ്ധവിമാനങ്ങളും അടക്കം 200 ലേറെ യുദ്ധവിമാനങ്ങള്‍ സൗദിയ്ക്ക് മാത്രമായുണ്ട്.

Related posts