പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക, അദ്ദേഹത്തിനൊപ്പം ദാവോസില്‍ ചെല്ലുക! ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍ പങ്കവുച്ച് രാഹുല്‍ ഗാന്ധി; ഹാഷ്ടാഗും ട്വീറ്റും വൈറല്‍

നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്ത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപ തട്ടിച്ച് നീരവ് രാജ്യം വിട്ടതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. എന്നാല്‍ നരേന്ദ്രമോദിയും നീരവ് മോദിയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ചുകൊണ്ട് രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടിനൊപ്പം #from1modi2another എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍- നീരവ് മോദി

1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക
2. അദ്ദേഹത്തിനൊപ്പം ദാവോസില്‍ ചെല്ലുക

അവയുടെ സ്വാധീനം ഉപയോഗിക്കേണ്ടത്

എ. 12,000 കോടി രൂപ മോഷ്ടിക്കാന്‍
ബി. സര്‍ക്കാര്‍ മറ്റെവിടെയെങ്കിലും അന്വേഷണം നടത്തുന്നതിനിടെ മല്യയെ പോലെ രാജ്യം വിടാന്‍. #{^w1tamZn2A\ZÀ

Guide to Looting India
by Nirav MODI

1. Hug PM Modi

2. Be seen with him in DAVOS

Use that clout to:

A. Steal 12,000Cr

B. Slip out of the country like Mallya, while the Govt looks the other way.

#From1MODI2another

– Office of RG (@OfficeOfRG) February 15, 2018

അതേസമയം, ഇതു പുതിയ മോദി അഴിമതി ആണോയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാലയുടെ ചോദ്യം. ആരാണ് നീരവ് മോദി? ലളിത് മോദിക്കും വിജയ് മല്യയ്ക്കും നല്‍കിയ പോലെ സര്‍ക്കാരില്‍നിന്ന് ആരുടെയെങ്കിലും സഹായം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ? പൊതുജനത്തിന്റെ പണംകൊണ്ട് രക്ഷപെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണോ? ആരാണിതിന് ഉത്തരവാദി? സുജേര്‍വാല ചോദിക്കുന്നു.

ബിജെപി സര്‍ക്കാരിന്റെ അനുമതിയോടെ അല്ല നീരവ് മോദിയോ വിജയ് മല്യയോ നാടുവിട്ടതെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. ജനുവരി 31ന് എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് നീരവ് രാജ്യം വിട്ടതെങ്ങനെയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ചോദ്യം. രാജ്യം വിട്ട അയാളെ ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം കണ്ടിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും യച്ചൂരി ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related posts