ഭര്‍ത്താവിന്റെ കഷ്ടകാലം മാറ്റാന്‍ തന്ത്രിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ മാനഭംഗം ചെയ്തു!

ഭര്‍ത്താവിനെ പിടികൂടിയ ദുര്‍നിമിത്തങ്ങള്‍ ഒഴിവാക്കാനും അകാലമൃത്യുവില്‍ നിന്ന് രക്ഷിക്കാനും നവവധുവിന് തന്ത്രി വിധിച്ചത് കൂട്ടമാനഭംഗം. വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തന്നെ നവവധുവിനെ തന്ത്രിയും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ ലിസാരി ഗേറ്റ് സ്വദേശിനിയാണ് ഈ ശിക്ഷയ്ക്ക് വിധേയയാത്. ഹപുരിലെ പിലാഖ്വ സ്വദേശിയായ വസ്ത്രവ്യാപാരിയാണ് ഇവരെ വിവാഹം കഴിച്ചത്. സെപ്തംബര്‍ 15നായിരുന്നു വിവാഹം. വിരുന്നിനിടെ മയക്കുമരുന്നു ചേര്‍ന്ന പാനീയം യുവതിക്ക് നല്‍കി.

ഭര്‍ത്താവിനു പകരം മണിയറയിലേക്ക് കയറിയത് തന്ത്രിയും ഭര്‍തൃസഹോദരനുമായിരുന്നു. പിറ്റേന്ന് ബോധംവന്നപ്പോഴാണ് യുവതി തനിക്ക് സസംഭവിച്ചത് ബോധ്യപ്പെട്ടത്. ഭര്‍തൃവീട്ടുകാരോട് പരാതിപ്പെട്ടപ്പോള്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരം ദോഷം മാറാന്‍ ചെയ്ത ‘ക്രിയകള്‍’ ആണെന്നായിരുന്നു മറുപടി.

ഒരാഴ്ചയ്ക്കു ശേഷം യുവതി മാതാപിതാക്കള്‍ക്കൊപ്പം ലിസാരി ഗേറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തന്ത്രിക്കും ഭര്‍തൃസഹോദരനുമെതിരെ പോലീസ് മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts