ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചത് 50-ലധികം തവണ; മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ ജീവനോടെ തിന്നു. 50 തവണയാണ് കുഞ്ഞിനെ എലികൾ കടിച്ചത്. യു‌എസിലെ ഇൻഡ്യാനയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചൽ ഷോനാബോം എന്നിവരെ അറസ്റ്റ് ചെയ്തു.

ഇതേ വീട്ടിൽ താമസിച്ചിരുന്ന ഇവരുടെ ബന്ധു ഡെലാനിയ തുർമനെയും പോലീസ് അറസ്റ്റ് ചെയ്തു. 

കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും മറ്റൊരു കുടുംബാംഗവും അവരുടെ രണ്ട് കുട്ടികളുമായാണ് ദമ്പതികൾ വീട്ടിൽ താമസിച്ചിരുന്നത്. പോലീസ് അറിയിച്ചതനുസരിച്ച്, വീട്ടിലെത്തിയപ്പോൾ തലയിലും മുഖത്തും 50-ലധികം കടിയേറ്റ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന 6 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി.

കുഞ്ഞിന്‍റെ വലതുകൈയിലെ നാല് വിരലുകളും തള്ളവിരലിന്‍റെ മുകളിൽ നിന്ന് മാംസവും നഷ്ടപ്പെട്ടു. വിരൽത്തുമ്പിലെ അസ്ഥികൾ കാണുന്ന നിലയിലായിരുന്നു. ഓരോ വിരലിൽ നിന്നും പകുതിയോളം മാംസം നഷ്ടപ്പെട്ടിട്ടുണ്ട്. 

ഇൻഡ്യാനാപോളിസിലെ ഒരു ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. ഇവരുടെ വീട്ടിലെ ചവറ്റുകുട്ടയിൽ എലി വിസർജ്ജനവും നിറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മാർച്ചിൽ തങ്ങൾക്ക് എലി ശല്യം തുടങ്ങിയെന്ന് കുട്ടിയുടെ പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നിരുന്നാലും, സെപ്തംബർ ആദ്യം എലികൾ വീട്ടിലെ മറ്റ് കുട്ടികളെയും കടിച്ചതിനാൽ കുഞ്ഞിനെ എലി കടിക്കുന്നത് ആദ്യമായല്ലെന്നും പോലീസ് വ്യക്തമാക്കി.

വീട്ടിലെ രണ്ട് കുട്ടികൾ തങ്ങളുടെ സ്‌കൂൾ ടീച്ചറോട് ഉറങ്ങുമ്പോൾ എലികൾ തങ്ങളുടെ കാൽവിരലുകൾ കടിച്ചതായി പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് ശേഷം, ഇൻഡ്യാന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ചൈൽഡ് സർവീസസ് വീട് സന്ദർശിച്ചു.

അവരുടെ വീട്ടിൽ സാധാരണ അളവിൽ എലികൾ ഉണ്ടെന്നും ഒരു കുട്ടിയുടെ കാലിലെ മുറിവുകൾ എലികൾ മൂലമാണെന്നും അവരുടെ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് ഡിപ്പാർട്ട്‌മെന്‍റ് കുടുംബത്തോടൊപ്പം ഒരു സുരക്ഷാ പദ്ധതി തയ്യാറാക്കി വീട്ടിലെത്തുകയായിരുന്നു.

ഇപ്പോൾ വീട്ടിലെ എല്ലാ കുട്ടികളെയും ശിശു സേവന വകുപ്പ് അവരുടെ രക്ഷിതാക്കളുടെ സംരക്ഷണത്തിൽ നിന്ന് മാറ്റി. കുട്ടിയുടെ പിതാവിനെ വെള്ളിയാഴ്ച ബോണ്ടില്ലാതെ ജയിലിലടച്ചു. ഭാര്യ 10,000 ഡോളർ ബോണ്ടിൽ തടവിലാണ്. സംഭവത്തിൽ ഇവരുടെ ബന്ധുവും അറസ്റ്റിലാണ്.

 

 

 

 

Related posts

Leave a Comment