വഴിയേ പോയ വയ്യാവേലിയെ വിളിച്ചു വരുത്തി ! അറസ്റ്റുണ്ടായാല്‍ ജോലിയെ ബാധിക്കും; ഹൈക്കോടതി കൈവിട്ടതോടെ രഹ്നാ ഫാത്തിമ സുപ്രീംകോടതിയിലേക്ക്

കൊച്ചി: വേലിയേല്‍ ഇരുന്ന പാമ്പിനെയെടുത്ത് തോളേല്‍ ഇട്ട അവസ്ഥയിലാണ് അക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയയില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രചരിപ്പിച്ച കേസില്‍ രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി. ഇതേത്തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. തന്നെ പോലീസ് അറസ്റ്റ് ചെയ്താല്‍ ബിഎസ്എന്‍എല്ലിലെ ജോലിയെത്തന്നെ ബാധിച്ചേക്കുമെന്നതിനാലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല യാത്രയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് കേസിനു ആസ്പദമായിരിക്കുന്നത്. തുലാമാസ പൂജയ്ക്ക് ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിേഷധക്കാര്‍ നടപ്പന്തലില്‍ തടയുകയായിരുന്നു. തുടര്‍ന്നായിരുന്നു കോടതി നടപടി. ബിജെപി നേതാവ് അഡ്വ. ബി രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് രഹനക്കെതിരേ കേസെടുത്തത്. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണു രഹ്ന നടത്തിയത്. ഇതു ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാണു പരാതിയിലാണ് രഹ്നക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Related posts