‘നാണമില്ലേ അപ്പുപ്പന് എന്നെ തൈക്കിളവി എന്നു വിളിക്കാൻ, എന്‍റെ തുണി പറിച്ച് ആടുന്ന വീഡിയോ ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾ ഷെയർ ചെയ്യ്’: ശാന്തിവിള ദിനേശിന് മറുപടിയുമായി രേണു സുധി

റീൽസുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രേണു സുധി. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ എന്നതിലുപരി അഭിനയത്തിലൂടെ സമൂഹത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ രേണുവിനു കഴിഞ്ഞു. കഴിഞ്ഞ ദിവസം സംവിധായകൻ ശാന്തിവിള ദിനേശ് രേണുവിനെ വിമർശിച്ച് ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ അതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

‘കുറേക്കാലമായല്ലോ എന്നെക്കുറിച്ച് തന്നെ പറയുന്നു. തനിക്ക് നാണമില്ലേ, താന്‍ എന്നെ തൈക്കിളവി എന്ന് വിളിക്കാന്‍. എനിക്ക് 34 വയസേയുള്ളൂ. എനിക്ക് അങ്ങനെ വിളിക്കാന്‍ അപ്പൂപ്പന് നാണമില്ലേ താങ്കള്‍ക്ക്. ഞാന്‍ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ കിട്ടിയെന്ന് പറഞ്ഞല്ലോ, ധൈര്യമുണ്ടെങ്കില്‍ സോഷ്യല്‍മീഡിയയില്‍ ഇട് എന്നുമായിരുന്നു രേണു പറഞ്ഞത്. ഒരു ശാന്തിയും ഇല്ലാത്ത അപ്പൂപ്പന് എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. നിരവധി പേരായിരുന്നു രേണുവിന് പിന്തുണ അറിയിച്ചത്.

കേരളത്തിലെ അവതാരക ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നായിരുന്നു എന്ന് പറഞ്ഞാണ് രേണുവിനെ അപമാനിച്ചത്. ദാനം തന്ന ആള്‍ക്കാരെ ചീത്ത പറയുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts

Leave a Comment