എച്ച്‌ഐവി ബാധിതരായ എലികളെ രോഗത്തില്‍ നിന്നും പൂര്‍ണവിമുക്തരാക്കിയെന്ന് ഗവേഷകര്‍ ! മനുഷ്യരില്‍ നിന്നും എച്ച്‌ഐവി എന്നന്നേക്കുമായി ഒഴിഞ്ഞുപോകുന്നുവോ ?

എലികളുടെ ഡിഎന്‍എയില്‍ നിന്ന് എച്ച്‌ഐവി പൂര്‍ണമായും നീക്കം ചെയ്‌തെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍.എലികളിലെ ഡിഎന്‍എയില്‍ നിന്നും എച്ച്‌ഐവി പൂര്‍ണമായും നീക്കം ചെയ്തതായി ഗവേഷകരുടെ അവകാശവാദം. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്.ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് വഴിത്തിരിവായ കണ്ടെത്തല്‍. 23 എലികളില്‍ 9 എലികളുടെ എച്ച്‌ഐവി പൂര്‍ണമായും മാറ്റി.

ആന്റിറെട്രോവൈറല്‍ എന്ന മരുന്നാണ് എച്ച്.ഐ.വിക്കെതിരെ പ്രധാനമായും ഉപയോഗിക്കുന്നത്. നിരന്തരമായ പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ. അതുവഴി വര്‍ഷങ്ങള്‍ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. ഇത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് അസാധ്യമാണെന്നതാണ് ന്യൂനത.

ലോകത്താകെ നിലവില്‍ 35 ദശലക്ഷത്തോളം എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതില്‍ 22 ദശലക്ഷം പേര്‍ക്ക് മാത്രമാണ് ആന്റി റെട്രോവൈറല്‍ മരുന്ന് ലഭ്യമാകുന്നത് തന്നെ. രക്തദാനം, ശുക്ലം ,യോനീദ്രവം, ഗര്‍ഭസ്ഥശിശു ,മുലപ്പാല്‍ എന്നിവയിലൂടെ എച്ച്.ഐ.വി. ബാധയുണ്ടാകാം.

പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ് എച്ച്.ഐ.വി. ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാല്‍, കൂടാതെ പ്രസവ സമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോള്‍ രക്ത പരിശോധ നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാന്‍ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്. അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് രോഗം പകരുന്നത് പൂര്‍ണ്ണമായും തടയുന്ന ആദ്യ രാജ്യം എന്ന ബഹുമതി ക്യൂബ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

Related posts