മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം അമേരിക്കന്‍ യുണിവേഴ്‌സിറ്റി തടാകത്തില്‍

ഇന്ത്യാന: ജനുവരി 21 മുതല്‍ കാണാതായ യൂണിവേഴ്‌സിറ്റി ഓഫ് നോട്ടര്‍ഡാം സീനിയര്‍ വിദ്യാര്‍ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) ജനുവരി 24നു വെള്ളിയാഴ്ച ഉച്ചയോടെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാമ്പസിനു സമീപമുള്ള സെന്റ് മേരിസ് തടാകത്തില്‍ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയില്‍ നിന്നുള്ള ആന്‍ റോസിന്റേതാണെന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് റവ ജോണ്‍ സ്ഥിരീകരിച്ചു ചൊവ്വാഴ്ച വൈകിട്ട് കാമ്പസിനു സമീപമുള്ള കോള്‍മാന്‍ മോര്‍സിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു ആന്‍ റോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു..

2016ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് . ഹൈസ്‌കൂള്‍ ലെവലില്‍ നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ ആന്‍ റോസ് ,നല്ലൊരു ഫ്‌ളൂട്ട് വിദഗ്ധ കൂടിയാണ്. ഇടവക പള്ളിയിലും സജീവമായിരുന്നു. ആന്റോസിന്റെ മാതാപിതാക്കള്‍ എറണാംകുളത്തു നിന്നുള്ളവരാണ്

സെന്റ് ജോസഫ് കൗണ്ടി കോറോണല്‍ മൈക്കിള്‍, മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല .ആന്റോസിന്റെ മരണത്തിനു പുറകില്‍ എന്തെങ്കിലും ദുരൂഹത ഉള്ളതായി ഇതുവരെ അറിവായിട്ടില്ല .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍

Related posts

Leave a Comment