മനോഹര ദിവസത്തെ അടയാളപ്പെടുത്തി സച്ചിൻ… 53-ാം പിറന്നാൾ ആഘോഷിച്ച് സച്ചിൻ തെണ്ടുൽക്കർ

മുംബൈ: ആരാധകരെ നിരാശരാക്കാതെയും കുടുംബത്തോടൊപ്പം ചേർന്നും 53-ാം പിറന്നാൾ ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. അമ്മക്കും ഭാര്യക്കും വളർത്തുനായക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മനോഹര ദിവസത്തെ സച്ചിൻ അടയാളപ്പെടുത്തി.

പിറന്നാൾ ദിനത്തിൽ രാവിലെ മുതൽ വീടിന്് മുന്നിൽ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താതെയാണ് സച്ചിൻ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകിയും സെൽഫിയെടുത്തും ആരാധകർ കൊണ്ടുവന്ന കേക്ക് മുറിച്ചും സച്ചിൻ അവർക്കൊപ്പം ചേർന്നു.

സച്ചിന്‍റെ ആരാധകരിൽ ഏറെ പേരുകേട്ട സുധീർ ചൗധരിയും സച്ചിന്‍റെ വീട്ടിലെത്തിയിരുന്നു. ഇന്ത്യൻ പതാക വീശി, ശംഖ് മുഴക്കിക്കൊണ്ടാണ് സുധീർ താരത്തിന് ജന്മദിനാശംസകൾ നേർന്നത്. സച്ചിനും ഭാര്യയും കേക്ക് മുറിക്കുന്പോൾ സുധീർ ശംഖ് മുഴക്കിക്കൊണ്ടിരുന്നു. ആരാധകരുടെ ഗാനങ്ങളും ആഘോഷനിമിഷത്തെ മനോഹരമാക്കി.

സച്ചിന് ആശംസകൾ നേർന്ന് ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും രംഗത്തുണ്ടായിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ സച്ചിന് ആശംസകൾ നേർന്നു. മുൻ സഹതാരങ്ങളും ആശംസ നേർന്നു.
സച്ചിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് യുവരാജ് സിംഗ് ആശംസ അറിയിച്ചത്. ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകൾക്കും സ്നേഹത്തിനും നന്ദി അറിയിച്ച സച്ചിൻ പിന്നീട് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചു. 1973 ഏപ്രിൽ 24ന്് മുംബൈയിലായിരുന്നു സച്ചിന്‍റെ ജനനം.

Related posts

Leave a Comment