നിധികൾ കണ്ടെത്താമെന്ന് വാഗ്ദാനം, പണം കൈക്കലാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തും; 11 പേരെ കൊന്ന സീരിയൽ കില്ലർ പോലീസ് പിടിയിൽ

ഹൈദരാബാദ്: മൂന്ന് സംസ്ഥാനങ്ങളിൽ 11 പേരുടെ കൊലപാതകങ്ങളിൽ പങ്കുള്ള സീരിയൽ കില്ലർ പോലീസ് പിടിയിൽ.ഹൈദരാബാദിൽ നിന്ന് 130 കിലോമീറ്റർ അകലെ തെലങ്കാനയിലെ നാഗർകുർണൂലിൽ നിന്നുള്ള രമതി സത്യനാരായണ (47) ആണ് പ്രതി. 11 പേരെ കബളിപ്പിച്ച് അവർക്കായി ഒളിപ്പിച്ച നിധികൾ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് കൃത്യം നടത്തിയത്. 

നിധി കണ്ടെത്താനെന്ന പേരിൽ ആളുകളെ വശീകരിച്ച് പൂജ നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. തന്‍റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുകയോ പണം വാങ്ങുകയോ ചെയ്ത ശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൊണ്ടുപോയി ആസിഡും വിഷവും വായിൽ ഒഴിച്ച് ഇയാൾ ആളുകളെ കൊലപ്പെടുത്തുമായിരുന്നുവെന്ന് പോലീസ് പറയുഞ്ഞു.

ഭാഗികമായി അബോധാവസ്ഥയിലായവരുടെ തലയിൽ ഇയാൾ പാറക്കല്ലുകൾകൊണ്ട് അടിക്കുകയും ചെയ്തു. പ്രതിയായ വ്യക്തി 2020 മുതൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടായിരുന്നു. 

ഇതുവരെ സ്ത്രീകളടക്കം 11 പേരെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. നിലവിൽ തെലുങ്ക് സംസ്ഥാനങ്ങളിലും (തെലങ്കാന, എപി) കർണാടകയിലുമായി എട്ട് കേസുകളിൽ ഇയാളുടെ പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. 

നവംബർ 26 ന് നാഗർകുർണൂലിലെ സത്യനാരായണയെ കാണാൻ ഹൈദരാബാദിലെ ലംഗാർ ഹൗസിലെ വീട്ടിൽ നിന്ന് പോയ ഭർത്താവ് അഞ്ച് ദിവസമായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

നാഗർകുർണൂലിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന പ്രതിക്ക് നിധി വേട്ട ശീലമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒളിപ്പിച്ച നിധികൾ കണ്ടെത്തുന്നതിനുള്ള തന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇയാൾ റിയൽ എസ്റ്റേറ്റ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

പ്രതിയെ കുറിച്ച് അറിഞ്ഞ പരാതിക്കാരിയുടെ ഭർത്താവ് വെങ്കിടേഷും സുഹൃത്തുക്കളും ഒളിപ്പിച്ച നിധികൾ കണ്ടെത്തുന്നതിനായി ഇയാളെ സമീപിച്ചിരുന്നു. നിധി കണ്ടെത്തുന്ന വേളയിൽ വെങ്കിടേഷ് മാത്രമേ തന്നോട് ബന്ധപ്പെടാവൂ എന്ന നിബന്ധനയോടെയാണ് ഇയാൾ അവരുടെ ആവശ്യം അംഗീകരിച്ച് പണം ആവശ്യപ്പെട്ടത്.

നിധി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന് അവകാശപ്പെട്ട ശേഷം, മൂന്ന് ഗർഭിണികളെ ബലി നൽകണമെന്ന് പ്രതി വെങ്കിടേഷിനോട് പറഞ്ഞത് പിന്നീടുള്ള ഭയത്തിന് കാരണമായി. തുടർന്ന് പണം തിരികെ നൽകാൻ വെങ്കിടേഷ് ആവശ്യപ്പെട്ടു.

എന്നാൽ, ഡിസംബർ 4 ന് വിശുദ്ധജലമാണെന്ന് പറഞ്ഞ് വിഷം കലർന്ന പച്ചമരുന്നുകൾ പ്രതി നൽകുകയും അന്നുതന്നെ പൂജ നടത്താനെന്ന വ്യാജേന ഏതോ കുന്നിൽ കൊണ്ടുപോയി ബോധരഹിതാക്കി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

 

Related posts

Leave a Comment