ലോകം കീഴടക്കിയ മഹാമാരിയെ തുരത്താന്‍ 1000 രൂപയ്ക്ക് വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ! ഒക്ടോബറില്‍ മരുന്നു വില്‍പ്പന തുടങ്ങുമെന്ന് ഉറപ്പ്; ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഒരു മലയാളി…

ഏവരും കാത്തിരുന്ന കോവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കുമെന്ന് ഉറപ്പു നല്‍കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ). രാജ്യത്ത് 1000 രൂപയ്ക്കു വാക്സിന്‍ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം.

കോവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ഓക്സ്ഫഡ് സര്‍വകലാശാലയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ഗവേഷണം മനുഷ്യ പരീക്ഷണ(ഹ്യൂമന്‍ ട്രയല്‍സ്) ഘട്ടത്തിലേക്കു കടന്നതായി കമ്പനിയുടെ ഡയറക്ടറും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമന്‍ സി. നമ്പ്യാരാണ് വ്യക്തമാക്കിയത്.

സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്സിന്റെ വ്യാവസായിക നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വാക്സിന്‍ വിപണിയിലെത്തിക്കും.

ബ്രിട്ടന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മനുഷ്യരില്‍ സിറം ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷിച്ചു തുടങ്ങി.

ജൂണില്‍ വ്യാവസായിക നിര്‍മ്മാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കാനാണു പദ്ധതി.

മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാല്‍ ആദ്യ ബാച്ച് വിപണിയിലെത്തിക്കും.

കാലതാമസം ഒഴിവാക്കാന്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ വ്യാവസായിക നിര്‍മ്മാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞു- നമ്പ്യാര്‍ പറയുന്നു.

ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് മരുന്ന് വിലകുറച്ചു നല്‍കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നികത്താമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.

വാക്സിന്‍ കണ്ടെത്താനും നിര്‍മ്മിക്കുന്നതിനുമായി ഓക്സഫഡ് സര്‍വകലാശാലയുടെ സഹകരണം ലഭ്യമായിട്ടുള്ള ലോകത്തെ ഏഴ് സ്ഥാപനങ്ങളിലൊന്നാണു സിറം.

വാക്സിന്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യ ഓക്സ്ഫഡിന്റേതാണ്. എന്നാല്‍ വാക്സിനുകളുടെ വന്‍തോതിലുള്ള ഫലപ്രദമായ നിര്‍മ്മാണത്തിനു സാങ്കേതികവിദ്യ മാത്രം പോര.

വളരെ വേഗത്തില്‍ കൂടുതല്‍ ഡോസ് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും ആധുനിക സൗകര്യങ്ങളുള്ള പ്ലാന്റുകളും വേണം.

വാക്സിന്‍ നിര്‍മ്മാണത്തിലേക്കു കാലെടുത്തുവയ്ക്കുന്ന പുതിയ കമ്പനികള്‍ ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ തന്നെ മാസങ്ങളെടുക്കും. അതേസമയം, സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ സൗകര്യങ്ങള്‍ എല്ലാം ഇപ്പോള്‍ത്തന്നെയുണ്ട്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പ്രതിമാസം 5060 ലക്ഷം ഡോസ് നിര്‍മ്മിക്കിക്കാനാണ് തീരുമാനം. ഒക്ടോബര്‍ മുതല്‍ ഇത് 80 ലക്ഷം ഡോസ് ആയി ഉയര്‍ത്തും. പു നയിലെ സിറം ക്യാംപസ് 110 ഏക്കറാണ്.

രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും പരിഗണിച്ച്, ഇവിടെയുള്ള പ്ലാന്റുകളിലെ ശേഷി പൂര്‍ണമായും കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തിനായി മാറ്റിവയ്ക്കാനാണു കമ്പനിയുടെ തീരുമാനം.

അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങളെപ്പോലെ കോവിഡ് 19 രോഗവും ഏറെക്കാലം ലോകത്തു നിലനില്‍ക്കും.

രോഗത്തെ പൂര്‍ണമായും തുടച്ചുനീക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ വാക്്സിന്‍ നയത്തില്‍ അതുകൊണ്ടു തന്നെ കോവിഡ് 19 വാക്സിനേഷനും ഉള്‍പ്പെടുത്തേണ്ടി വരും.

പുരുഷോത്തമന്‍ സി നമ്പ്യാര്‍ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നമ്പ്യാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

1966ല്‍ സൈറസ് എസ് പൂനവാല തുടങ്ങിയ കമ്പനിയാണ് സിറം. അദ്ദേഹത്തിന്റെ മകന്‍ അദാര്‍ പൂനവാലയാണ് ഇപ്പോഴത്ത് സിഇഒ.

1995 മുതല്‍ വാക്‌സിന്‍ കയറ്റുമതി ആരംഭിച്ച സിറം ഇന്ന് 170 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.

ലോകത്തെ വാക്‌സിന്‍ നിര്‍മാണത്തില്‍ 70 ശതമാനവും കൈകാര്യം ചെയ്യുന്നത് സിറമാണ്. എച്ച് 1 എന്‍ 1 രോഗത്തിന് ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും ഫലപ്രദമായ മരുന്ന് സിറം നേസല്‍ സ്‌പ്രേയാണ്.

Related posts

Leave a Comment