അമ്മ ഉറങ്ങും, 12.30 ന് വരിക..! സ്കൂൾ വിദ്യാർഥി-വിദ്യാർഥിനികളുടെ സൗഹൃദ സെക്സ് ഗ്രൂപ്പുകൾ; ഇൻസ്റ്റഗ്രാം, വാട്സാപ്പ് മെസേജുകൾ കണ്ട് പോലീസ് ഞെട്ടി; സംഭവം കണ്ണൂരില്‍

തലശേരി: സ്കൂൾ വിദ്യാർഥി -വിദ്യാർഥിനികളടങ്ങിയ സൗഹൃദ സെക്സ് ഗ്രൂപ്പുകൾ സജീവം. നീലച്ചിത്രം ഉൾപ്പെടെ കണ്ട് സെക്സിൽ പുതു വഴികൾ തേടുന്ന പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ കണ്ട് പോലീസ് ഞെട്ടി. രാത്രി കാലങ്ങളിൽ ഇരു ചക്രവാഹനത്തിൽ രക്ഷിതാക്കളറിയാതെ വീട് വിട്ടിറങ്ങുന്ന ആൺകുട്ടികൾ പോക്സോ കേസിൽ പ്രതിപ്പട്ടികയിലേക്ക് എത്തുമെന്ന സൂചനകളും പോലീസ് നൽകുന്നു.

കണ്ണൂർ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സ്കൂൾ വിദ്യാർഥിനികളുടെ ആത്മഹത്യകളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള കുട്ടികൾ നടത്തിയിട്ടുള്ള ആശയ വിനിമയങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.

രാത്രി വീട്ടിലുള്ളവർ ഉറങ്ങുന്ന സമയവും കിടപ്പു മുറിയിലേക്ക് കടന്നു വരേണ്ട വഴികളും പെൺകുട്ടികൾ ആൺ സുഹൃത്തിന് വിവരിച്ചു കൊടുക്കുന്ന മെസേജുകളും ലൈംഗിക ബന്ധത്തിന്‍റെ നൂതന മാർഗങ്ങൾ സംബന്ധിച്ച സംവാദങ്ങളും പോലീസ് ശേഖരിച്ചവയിൽ പെടുന്നു.

“അമ്മ ഉറങ്ങും, 12.30 ന് വരിക’ എന്നു പറഞ്ഞ് ഒരു പെൺകുട്ടി ആൺസുഹൃത്തിന് അയച്ച മെസേജും പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രണയം സെക്സിന്‍റെ ആസ്വാദനത്തിനും വിവാഹം സെറ്റിൽമെന്‍റുമാണ് എന്ന ചിന്തയാണ് ഇത്തരക്കാരുടെ ആശയ വിനിമയങ്ങളിലുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്‌ട്രദീപികയോട് പറഞ്ഞു.

രാത്രി പത്തിനുശേഷം ഭക്ഷണം കഴിക്കാനെന്നു പറഞ്ഞും സുഹൃത്തിനെ കാണാനെന്നു പറഞ്ഞും വീട്ടിൽ നിന്നും ഇറങ്ങുന്ന ആൺകുട്ടികളുടെ നീക്കത്തിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും രാത്രിയിൽ കുട്ടികൾ വീട്ടിനുള്ളിൽ തന്നെയുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. അർദ്ധ രാത്രിയിൽ ആൺകുട്ടികൾ രക്ഷിതാക്കളറിയാതെ വീട് വിട്ട് ഇറങ്ങുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ നടത്തിയ അന്വേഷണത്തിൽ പതിനെട്ട് വയസിൽ താഴെയുള്ള പല പെൺകുട്ടികളും സമ പ്രായക്കാരയ ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഇത്തരം കേസുകളിൽ ആൺകുട്ടികൾ പോക്സോ കേസിൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിട്ടുള്ളത്. തുടർ നടപടികൾ സംബന്ധിച്ച് നിയമ വിദഗ്ദരുമായി ചർച്ച നടത്തി വരികയാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിലുമായി 30 വിദ്യാർഥി -വിദ്യാർഥിനികളെ അതീവ രഹസ്യമായി പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related posts