വിലകൂടിയ ബൈക്കിലെത്തി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥിനികളെ പ്രണയക്കുരുക്കില്‍ പെടുത്തും, കാട്ടക്കടയില്‍ നിന്നു പിടിയിലായ അഖിലിനെ നിയോഗിച്ചത് ഒരു പെണ്ണ്? ലക്ഷ്യം പെണ്‍വാണിഭമെന്ന് സൂചന

യുവാക്കളെ ഉപയോഗിച്ച് പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ പെടുത്തി പെണ്‍വാണിഭ സംഘം തലസ്ഥാനത്തു വേരുറപ്പിക്കുന്നതായി സൂചന. കഴിഞ്ഞദിവസം കാട്ടക്കടയില്‍ നിന്ന് യുവാവ് അറസ്റ്റിലായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പ്ളാവൂര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ ഒരു മാസമായി അഖില്‍ ഉള്‍പ്പെട്ട സംഘം ശല്യം ചെയ്തിരുന്ന ആനപ്പാറ കുടപ്പനമൂട് വയലിങ്കല്‍ അഖില്‍ ഭവനത്തില്‍ അഖിലാണ് അറസ്റ്റിലായത്.

പ്രേമം നടിച്ച് എട്ടാംക്ളാസ്സിലും ഒമ്പതിലും പത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് ലക്ഷ്യമിടുന്നത്. വിവിധയിനം ബൈക്കുകളില്‍ രാവിലെയും വൈകിട്ടും സ്‌കൂളിന്റെ പരിസരത്ത് എത്തും. തുടര്‍ന്ന് പെണ്‍കുട്ടികളോട് പ്രണയാഭ്യര്‍ത്ഥന നടത്തും. നിരസിച്ചാല്‍ പിന്നാലെ നടന്നു ശല്യം ചെയ്യും. രാവിലെയും വൈകിട്ടും പിന്തുടരുകയും വരുന്ന സ്ഥലത്തും പോകുന്ന സ്ഥലത്തും കൂടെ പോകുകയും ചെയ്യും.

ബൈക്കില്‍ കയറുന്നോ എന്ന് ചോദിക്കുകയും പെണ്‍കുട്ടികള്‍ നടന്നു പോകുമ്പോള്‍ പിന്നാലെ വേഗത്തിലെത്തി ഹോണടിച്ച് പേടിപ്പിക്കുകയും ചെയ്യും. നിരന്തര ശല്യം മൂലം പേടിതോന്നി വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് ഒരു അദ്ധ്യാപകനെ നിരീക്ഷണത്തിന് വെയ്ക്കുകയും പിന്നീട് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മഫ്ടിയില്‍ പോലീസ് വനിതാപോലീസ് ഉള്‍പ്പെടെയുള്ളവരെ നിര്‍ത്തി.

വിലകൂടിയ ബൈക്കുകളിലും കാറുകളിലുമായിട്ടാണ് ഇവര്‍ എത്തുന്നതെന്നും 40 വയസ്സ് തോന്നിക്കുന്ന ഒരാളും യുവതിയും ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനയുന്നതെന്നും കണ്ടെത്തി. പിന്നീട് കാട്ടാക്കട പോലീസ് പ്രതിയെ തന്ത്രപൂര്‍വ്വം പിടിക്കുകയായിരുന്നു. ഇയാളെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ സംഘത്തില്‍ ഒരു യുവതിയാണ് നേതാവ് എന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പേര് പറഞ്ഞതായിട്ടാണ് സൂചന. സംഭവത്തില്‍ ഇയാള്‍ ഇടനിലക്കാരനായിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. പെണ്‍കുട്ടികളെ പ്രേമിച്ച് വീഴ്ത്തുന്നതിന് ഇയാള്‍ക്ക് കൈനിറയെ പണവും മൊബൈലും വിദേശയാത്രയുമാണ് വാഗ്ദാനമെന്നാണ് സൂചന.

Related posts