കഴിഞ്ഞ മൂന്ന് വർഷമായി പപ്പടം വിൽപനയുമായി ഒരു ബിടെക്കുകാരൻ! സഫീക്ക് നെഞ്ചോടു ചേർത്തുപിടിക്കുന്നത് പപ്പടമല്ല; ജീവിതം…

അന്പലപ്പുഴ: നഗരത്തിലെത്തുന്നവരുടെ മുന്നിൽ നെഞ്ചോട് ചേർത്ത് അടുക്കിയ പപ്പടവുമായി ഒരു ചെറുപ്പക്കാരൻ സമീപിച്ചിട്ടുണ്ടാവും. സഫീക്ക് എന്ന ഈ യുവാവ് പപ്പടം വിൽക്കുന്നത് പഠനത്തിനുള്ള പണം കണ്ടെത്താനാണ്. മുല്ലയ്ക്കൽ തെരുവിൽ കഴിഞ്ഞ മൂന്ന് വർഷമായി സഫീക്ക് പപ്പടം വിൽപനയുമായി സജീവമാണ്.

തിരുനെൽവേലി അന്ന യൂണിവേഴ്സിറ്റി പിഎസ്എൻ കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍റ് ടെക്നോളജിയിൽ നിന്ന് ബി ടെക് മെക്കാനിക്ക് പഠനം പൂർത്തിയാക്കിയതാണ് അന്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം സഫീർ മൻസിലിൽ സഫീക്ക്.

പഠനത്തിനുള്ള ചെലവ് സ്വന്തമായി കണ്ടെത്തണമെന്ന ആഗ്രഹത്തോടെയാണ് സഫീക്ക് പപ്പടവുമായി കച്ചവട രംഗത്തെത്തിയത്.

ആദ്യം പതിമുഖ കച്ചവടത്തിലായിരുന്നു തുടക്കം. പിന്നീട് ഗ്യാസ് ലൈറ്റർ പോലെയുള്ള ഉപകരണത്തിലേക്കു തിരിഞ്ഞു. പഠനത്തിന് കൂടുതൽ പണം ആവശ്യമായി വന്ന ഘട്ടത്തിൽ അൽപം കൂടി വരുമാനമുള്ള മാർഗം എന്ന നിലയ്ക്കാണ് പപ്പട കച്ചവടത്തിലേക്ക് തിരിഞ്ഞത്. തുടർന്ന് എൻജിനീയറിംഗ്് പൂർത്തിയാക്കിയപ്പോൾ ഡിപ്ലോമ കോഴ്സ് ചെയ്യണമെന്ന ആഗ്രഹം മനസിലുദിച്ചു.

എറണാകുളത്തെ ആദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എൻജിനീയേഴ്സിൽ ചേർന്ന് ആറു മാസത്തെ ഡിപ്ലോമ ഇൻ ഓയിൽ ആന്‍റ് ഗ്യാസ് പഠനമാരംഭിച്ചു. 50,000 രൂപയാണ് ഇതിനുവേണ്ട ഫീസ്.

ഒന്പതു മാസമായിട്ടും കച്ചവടത്തിന്‍റെ തിരക്കുമൂലം കോഴ്സ് പൂർത്തിയാക്കാനായിട്ടില്ലെന്ന് സഫീക്ക് പറയുന്നു. മുല്ലക്കൽ തെരുവിൽ പപ്പട വിൽപനയുമായെത്തിയ ആദ്യ ഘട്ടത്തിൽ കോരിച്ചൊരിയുന്ന മഴയെത്തുടർന്ന് പപ്പടം നനഞ്ഞ് കച്ചവടം നഷ്ടത്തിലായി.

ഇതോടെ സമീപത്തെ പച്ചക്കറി കച്ചവടക്കാരനായ സെയ്ഫ് തന്‍റെ കടയ്ക്കു സമീപത്തു നിന്ന് കച്ചവടം നടത്താൻ അനുവദിച്ചു. ഇതോടെ പച്ചക്കറി വാങ്ങാനെത്തുന്നവർ സഫീക്കിൽ നിന്ന് പപ്പടം വാങ്ങുന്നത് സ്ഥിരമാക്കി. നിത്യേന 400 മുതൽ 600 രൂപയുടെ വരെ കച്ചവടം നടക്കാറുണ്ട്.

തുഛമായ ലാഭമാണ് ലഭിക്കുന്നതെങ്കിലും നല്ല സാധനം ലഭ്യമാക്കാൻ സഫീക്ക് ശ്രദ്ധിക്കാറുള്ളതിനാൽ ആർക്കും പരാതിയുമില്ല. കോഴ്സ് പൂർത്തിയാക്കി ജോലി സന്പാദിച്ച് വീട്ടുകാർക്ക് ആശ്രയമാകണമെന്ന ലക്ഷ്യമാണ് സഫീക്കിനുള്ളത്.

Related posts

Leave a Comment