എടത്വ: വൃക്കദാനത്തിലൂടെ പ്രിയതമന് പുതുജീവന്‍ നല്കിയ ഷൈലജ ടീച്ചര്‍ അര്‍ബുദത്തിനു മുന്പില് കിടങ്ങി. തലവടി മുണ്ടുചിറ വീട്ടില്‍ ഷൈലജ ടീച്ചര്‍ (65) ആണ് അന്തരിച്ചത്. തലവടി ആനപ്രമ്പാല്‍ ദേവസ്വം യുപി സ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. അര്‍ബുദരോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് നാലുമണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിദേശത്ത് ജോലി നോക്കുന്നതിനിടെ 2003-ല്‍ നടത്തിയ പരിശോധനയിലാണ് ഭര്‍ത്താവ് ലാലസന്‍ വൃക്കരോഗം സ്ഥിരീകരിച്ചത്. ചികിത്സകള്‍ തുടര്‍ന്നുവെങ്കിലും 2007 അദ്ദേഹത്തിന് വിദഗ്ധ പരിശോധനയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ ഇരുവൃക്കകളും തകരാറിലാണെന്ന് സ്ഥിതീകരിച്ചു.
ഡയാലിസിസ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആദ്യ ഡയാലിസിസ് നടത്തിയപ്പോള്‍തന്നെ ലാലസന്‍ കൂടുതല്‍ ക്ഷീണിതനായിരുന്നു. വൃക്ക മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ലാലസന്‍ യോജിക്കുന്ന വൃക്ക കിട്ടാന്‍ സമയമെടുക്കുമെന്ന് ഷൈലജ തിരിച്ചറിഞ്ഞു.ബയോളജി അധ്യാപിക കൂടിയായ ടീച്ചര്‍ തന്നെയാണ് ഡോക്ടറോട് വൃക്കമാറ്റ ശസ്ത്ര ക്രിയെക്കുറിച്ച് ആദ്യം സംസാരിച്ചത്.
തുടര്‍ന്ന് നടന്ന രക്തപരിശോധനയില്‍ ഇരുവരുടെയും രക്തഗ്രൂപ്പ് ഒന്നാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് പരിശോധനകള്‍ കൂടി കഴിഞ്ഞതോടെ 98 ശതമാനം പര്യാപ്തമാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്കി. 2011 മേയ് 31-ന് ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയയ്ക്കു തൊട്ടുമുന്‍പ് വരെ പ്രിയതമന്റെ എല്ലാ കാര്യങ്ങളും ഓടിനടന്നു ചെയ്തതും ഷൈലജ ടീച്ചര്‍ തന്നെയായിരുന്നു.
സ്വന്തം ജീവിതംതന്നെ സമൂഹത്തിന് മാതൃകയാക്കിയ ടീച്ചര്‍ വിടവാങ്ങുമ്പോള്‍ സമൂഹത്തിന് പകര്ന്നുനല്കുന്നത് വലിയൊരു സ്നേഹത്തിന്റെ സന്ദേശമായിരുന്നു. കുട്ടികള്‍ക്കും സഹാധ്യാപകര്‍ക്കും പ്രിയങ്കരിയായിരുന്ന ഷൈലജ ടീച്ചര്‍ പ്രിയതമന് പ്രാണൻ പകുത്തുനൽകിയാ ണ് അര്‍ബുദത്തിന് മുന്പില് കീഴടങ്ങിയത്. സംസ്കാരം പിന്നീട്. മക്കൾ: അഞ്ജു, അവിനാശ്. മരുമക്കൾ:പ്രസന്ന (ചെന്നൈ), അഞ്ചു. സംസ്കാരം പിന്നീട്.
