വന്‍തുക പ്രതിഫലം നല്‍കാമെന്നു പറഞ്ഞിട്ടും ഷാരൂഖ് ഖാന്‍ ചിത്രം ഉപേക്ഷിച്ച് ഷക്കീല ! കാരണമായി നടി പറയുന്നത്…

ഒരു കാലത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി മാറിയ നടിയാണ് ഷക്കീല.

തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വിജയം ഷക്കീല ചിത്രങ്ങള്‍ നേടിയിരുന്നു.

എന്നാല്‍ ഇന്റര്‍നെറ്റ് സജീവമായതോടെ ബിഗ്രേഡ് ചിത്രങ്ങള്‍ക്ക് നിലനില്‍ക്കാനാവാതെ വരികയായിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യധാരാ സിനിമയില്‍ സജീവമായ ഷക്കീല പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

നിലവില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമാണ് താരം. അതേ സമയം ബോളിവുഡിന്റെ ബാദുഷ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്ന് ഷക്കീല ഒരിക്കല്‍ വെളിപ്പെടുത്തിയിരിന്നു.

മുമ്പ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഷക്കീല ഇക്കാര്യം തുറന്ന് പറഞ്ഞത്.

തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്സ്പ്രസിലേക്ക് വിളിക്കുന്നത്. ഷാരൂഖ് ഖാന്‍, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല.

എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു.

സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്നും അവര്‍ എന്നോട് പറഞ്ഞു.

എന്നാല്‍ ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ താന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്നാണ് ഷക്കീല തുറന്നു പറഞ്ഞത്.

ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്ക് ഒപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു.

അതേ തുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. അക്കാലത്ത് എനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു.

എന്റെ സിനിമകള്‍ സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് തുടക്കത്തില്‍ താന്‍ അകലം പാലിച്ചു എന്നും ഷക്കീല പറയുന്നു.

Related posts

Leave a Comment