കോളജുകളില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ അനുദിനം വര്‍ധിക്കുകയാണ്. ആ കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് കോല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളത്. ഇവിടെ രണ്ട് മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച് കുഞ്ഞില മസ്സില്ലമണി എന്ന പെണ്‍കുട്ടി എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞിലയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. കത്തിന്റെ വിവര്‍ത്തനം ഇങ്ങനെ… ‘ഞാന്‍ പോരാടിയില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. ഞാന്‍ പരിശ്രമിച്ചില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്നെ സ്നേഹിക്കുന്നയാളും അമ്മയുമൊക്കെ എന്നെ കാത്തിരിക്കുന്നുണ്ട്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്.പക്ഷെ എനിക്കതിന് കഴിയില്ല. നിങ്ങള്‍ എസ്.ആര്.എഫ്.ടി.ഐയിലെ ഒരു വിദ്യാര്‍ത്ഥിനിയാണെങ്കില്‍, നിങ്ങള്‍ ലൈംഗിക അതിക്രമത്തിനു വിധേയമായിട്ടുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. എസ്.ആര്.എഫ്.ടി.ഐ കാരണം ഒരിക്കല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന് എനിക്കതില്‍ വിജയിക്കാനായില്ല. ഇത്തവണ ഞാന്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനതിന് സൗകര്യമൊരുക്കിയാല്‍ മാത്രം മതി. ആ സ്ഥാപനം തന്നെ ബാക്കി പ്രവര്‍ത്തിച്ചോളും. എന്റെ സര്‍വ്വ ശക്തിയുമെടുത്ത് ജീവിക്കാന്‍ ശ്രമിച്ചു. 2015 ഡിസംബര്‍ മുതല്‍ ഞാനതിന് പരിശ്രമിക്കുകയാണ് ഒരു സ്ത്രീക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവുന്നതെല്ലാം ശ്രമിച്ചു. ഞാന്‍ എടുത്ത സിനിമകളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു കരച്ചില് വരുന്നു. എസ്.ആര്.എഫ്.ടി.ഐ ഒന്ന് ചെവികൊടുത്ത് കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ജീവിതങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ കൂടുതല്‍ കരഞ്ഞുപോകുന്നു. ഈ ‘ഫിലിം സ്കൂള്‍’ ഒരു ലൈംഗിക അതിക്രമ മൃഗശാല മാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാന്‍. ഇതാ എന്നെ തിന്നോളൂ, നിങ്ങളുടെ ഉള്ള് നിറയട്ടെ.
Related posts
പക്ഷിപ്പനിബാധ: കുമരങ്കരിയിൽ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി; ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുകോഴികളെയും കൊന്നു
ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്തിലെ 20-ാംവാര്‍ഡില്‍പ്പെട്ട കുമരങ്കരിയില്‍ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി. ജില്ലാകളക്ടര്‍ വി.വിഗ്നേശ്വരിയുടെ ജാഗ്രതാനിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ്,...ചുട്ടുപൊള്ളി കേരളം; പാലക്കാട്ട് തീവെയിൽ പെയ്യുന്ന ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്; വേനൽമഴ ദുർബലം
തിരുവനന്തപുരം: കത്തുന്ന പകൽചൂടിന്റെ പിടിയിലമർന്ന് കേരളം വെന്തുരുകുന്പോൾ പാലക്കാട് ജില്ലയിൽ മൂന്നാം ദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചയും...എതിരെവന്ന വാഹനം ലൈറ്റ് ഡിം ചെയ്തിരുന്നെങ്കിൽ; മകളെ വിമാനത്താവളത്തിലാക്കി തിരികെ വരുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കാർ ഓടിച്ചിരുന്ന യുവാവ് പറയുന്നതിങ്ങനെ…
ഏറ്റുമാനൂർ: നിയന്ത്രണംവിട്ട കാർ കൈത്തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ തവളക്കുഴിക്ക് സമീപം...