എനിക്ക് ഒരുപാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട് ; എന്നുവെച്ച് ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല; ശ്രുതിഹാസന്‍ മനസു തുറക്കുന്നു

ഒരു പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടാന്‍ തന്നെ കിട്ടില്ലെന്ന ് തെന്നിന്ത്യന്‍ താരസുന്ദരിയും ഉലകനായകന്‍ കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്‍. എന്റെ നാലുപടങ്ങള്‍ 100 കോടി കളക്ഷന്‍ നേടിയത് ശരിയാണ്. പക്ഷേ നൂറുകോടി നിര്‍മ്മാതാവിന് കിട്ടിയിട്ട് എനിക്കെന്തു ഫലം? അതെനിക്കു കിട്ടിയിരുന്നെങ്കില്‍ ഭയങ്കര സന്തോഷമാകുമായിരുന്നു. ഇതൊക്കെ ഒരു നമ്പരാണ്. ജയവും പരാജയവും. സിനിമയില്‍ സഹജമാണ്. അതൊക്കെ ഒരു ആനക്കാര്യമായി ഞാന്‍ ചിന്തിക്കാറില്ല. എന്റെ തൊഴിലില്‍ ഞാന്‍ തുടരുന്നു. പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചും കൂത്താടിയും സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല കിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ടുതന്നെ എല്ലാ സൂപ്പര്‍ സ്റ്റാറുകളോടൊപ്പം അഭിനയിച്ചതില്‍ അഭിമാനം ഉണ്ടെന്നും ശ്രുതി പറയുന്നു.

പല നായികനടിമാരെക്കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. കാരണം ഒരാള്‍തന്നെ എല്ലാ ഭാഷകള്‍ക്കും പെര്‍ഫെക്ടായി സമയം ഒതുക്കി ശരിക്കുള്ള ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നു. ആരോട് എങ്ങനെ സംസാരിക്കണം. ഒരു വിഷയം എങ്ങനെ അവതരിപ്പിക്കണമെന്ന് മുന്‍കൂട്ടിയുള്ള ധാരണയോടെ വര്‍ക്ക് ചെയ്യുന്നു. പക്ഷേ എന്നെക്കൊണ്ട് ഇതിനൊന്നും പറ്റില്ല. തുറന്ന് പറയാമല്ലോ. ഒരുപാട് തെറ്റുകള്‍ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അങ്ങനെ തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍. തൊഴിലിനോട് നീതി പുലര്‍ത്തുക എന്നത് എന്റെ സ്വഭാവമാണ്. മറ്റുള്ളവരുടെ ദയ പിടിച്ചുപറ്റാനും അവരെ ചാക്കിടാനും എനിക്കറിയില്ല. ഇതുമൂലം പലരുമായി അഭിപ്രായങ്ങളിലൂടെ ഇടയേണ്ടതായി വന്നിട്ടുണ്ട്. ഇതെല്ലാം അതിജീവിച്ചാണ് എന്റെ കരിയര്‍ നിലനിന്നു പോരുന്നത്.

എന്റെ തീരുമാനങ്ങളില്‍ അച്ഛന്‍ ഇടപെടാറില്ല. അതുപോലെ സഹോദരി അക്ഷയയുടെ ഫിലിം സെലക്ഷനിലും ഞാന്‍ ഇടപെടില്ല. കമല്‍-ഗൗതമി വേര്‍പാടുമായി യാതൊരു ബന്ധവുമില്ല. അവര്‍ (ഗൗതമി-കമല്‍) വലിയ വിവരമുള്ളവരുടെ മധ്യേ ഞാനാരാണ്?ശ്രുതി ഹാസന്‍ ചോദിക്കുന്നു. അതേ സമയം രാശിയില്ലാത്ത നടിയെന്ന ദുഷ്‌പേര് മാറ്റുകയാണ് കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. അടുത്തടുത്തായി 100 കോടി കളക്ഷന്‍ നേടിയ നിരവധി ചിത്രങ്ങളില്‍ ശ്രുതി നായികയായി. ഇപ്പോള്‍ ഹോളിവുഡ് ഓഫറും ശ്രുതിയെ തേടിയെത്തിയെന്നാണ് വിവരം.

 

Related posts