ഭാര്യയും മക്കളും വീട്ടില്‍ നിന്നിറക്കി വിട്ടതോടെ താമസം ശ്മശാനത്തിലാക്കി ! വിശപ്പടക്കാനായി പാന്തിവെന്ത മനുഷ്യമാംസം മുറിച്ച് കഴിക്കും; മനുഷ്യമാംസാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ട് അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ പാതിരാത്രിയില്‍ കണ്ടത് ഭീകരമായ കാഴ്ച

ശ്മശാനത്തില്‍ ദഹിപ്പിച്ച മനുഷ്യശരീരാവശിഷ്ടങ്ങള്‍ പതിവായി അതിന്റെ പരിസരത്ത് കടിച്ചു കീറപ്പെട്ട നിലയില്‍ കാണപ്പെട്ടതോടെയാണ് നാട്ടുകാരില്‍ സംശയമുണര്‍ന്നത്. നായ്ക്കളാകും ഇതിന്റെ പിന്നിലെന്നു കരുതി അവയെ തുരത്താന്‍ രാത്രിയില്‍ ഇറങ്ങിയ നാട്ടുകാര്‍ കണ്ടതാവട്ടെ ഭീകരമായ കാഴ്ചയും. തെരുവില്‍ അലഞ്ഞുതിരിഞ്ഞുനടന്ന് വിശപ്പടക്കാന്‍ നേരം ശ്മാശാനത്തിലെത്തി പാതിവെന്ത മനുഷ്യ മാംസം മുറിച്ച് ഭക്ഷിക്കുന്ന യുവാവിനെയാണ് നാട്ടുകാര്‍ അവിടെ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്. തിരുനെല്‍വേലിയിലെ വാസുദേവനല്ലൂര്‍ എന്ന ഗ്രാമത്തിലെ സെമിത്തേരിയില്‍ നിന്നുമാണ് എസ്. മുരുകേശന്‍ എന്ന യുവാവ് പിടിയിലായത്. സ്ത്രീയുടെ പകുതി കത്തിയ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. ആദ്യം ശ്മശാനം സൂക്ഷിപ്പുകാരനാണെന്നാണ് ഇയാളെ കണ്ടവര്‍ കരുതിയത്. എന്നാല്‍ മാംസം മുറിച്ച് ഭക്ഷിക്കുന്നത് കണ്ടതോടെ ആളുകള്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബഹളംവച്ച് ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും ഇയാള്‍ പിന്തിരിഞ്ഞില്ല.

മദ്യത്തിനടിമയായ മുരുകേശനെ ഭാര്യയും മക്കളും ഉപേക്ഷിച്ചതാണ്. ഇതേത്തുടര്‍ന്നാണ് ഇയാള്‍ അലഞ്ഞു നടക്കാന്‍ തുടങ്ങിയത്. ശ്മശാനത്തിന് പുറത്ത് മനുഷ്യ മാംസത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത് നേരത്തെയും കണ്ടിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മനുഷ്യ മാംസം നായ്ക്കള്‍ വലിച്ചുകൊണ്ടിടുന്നതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ നേരത്തെയുണ്ടായ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് ഇപ്പോഴുയരുന്ന സംശയം. മുരുകേശനെ അറസ്റ്റ് ചെയ്ത് കില്‍പ്പോക്കിലെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി. സംഭവം നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Related posts