കൊല്ലം സ്വദേശിനി പാലക്കാട്ട് കൊല്ലപ്പെട്ട സംഭവം: പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി സൂചന

കൊല്ലം: കൊല്ലത്തു നിന്നും കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതിയെ കൊല്ലത്തു നിന്നെത്തിയ പോലീസ് സംഘം ചോദ്യം ചെയ്തു വരുന്നതായാണ് സൂചന. മുഖത്തല സ്വദേശിനിയായ സുചിത്ര പിള്ള (42)യാണ് പാലക്കാട്ടുള്ള ബന്ധുവീട്ടിൽ കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന. കൊല്ലത്ത് ഒരു ബ്യൂട്ടീഷ്യൻ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന സുചിത്ര കഴിഞ്ഞ 17 മുതൽ സ്ഥാപനത്തിൽ വരാതെയായി.

താൻ പുതിയ കോഴ്സ് പഠിക്കാൻ പോകുകയാണെന്നായിരുന്നു സ്ഥാപന ത്തിൽ പറഞ്ഞത്.20 വരെയുവതി പലതവണ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു.20ന് ശേഷം മകൾ വിളിക്കാതായതോടെ മാതാവ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.തുടർന്ന് ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകി.

പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കൊല്ലം സ്വദേശിയായ ഒരു ബന്ധുവിന്‍റെ കുടുംബം കോഴിക്കോട് ഉള്ളതായാണ് വിവരം. അയാളുടെ പാലക്കാട്ടുള്ള വാടകവീട്ടിലേക്കാണ് യുവതി എത്തിയതെന്നാണ് വിവരം.

ഇവിടെ വച്ച് യുവതി തൂങ്ങി മരിച്ചതാണെന്നും അതല്ല കൊല്ലപ്പെട്ടതാ ണെന്നു മുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. കൊട്ടിയത്തു നിന്നും പോയ പോലീസ് സംഘം തിരിച്ചെത്തിയാൽ മാത്രമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.

Related posts

Leave a Comment