അനന്തിരവള്‍ ഗര്‍ഭിണിയാകാന്‍ കാരണം ഭര്‍ത്താവ് ! ഈ വിവരം അറിഞ്ഞയുടന്‍ രണ്ടു മക്കളുമായി വീടു വിട്ടിറങ്ങി; ഇന്ന് മകന്‍ സൈന്യത്തില്‍ ചേരാന്‍ പരിശീലിക്കുന്നതും മകള്‍ ഐപിഎസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതും കണ്ട് അഭിമാനം കൊള്ളുന്നു…

പ്രണയവും പ്രണയവിവാഹങ്ങളും സമൂഹത്തില്‍ സാധാരണമാണെങ്കിലും ഇത് പലരുടെയും ജീവിതത്തില്‍ പല രീതിയിലാണ് അനുഭവപ്പെടുക.
പ്രണയിച്ച് വിവാഹം കഴിച്ച ഒരു യുവതിയുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ്.

യുവാവിനും യുവതിയ്ക്കും 22 വയസുള്ളപ്പോഴാണ് ഇരുവരും വിവാഹിതരാവുന്നത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ ഭര്‍ത്തൃഗൃഹത്തില്‍ എത്തിയ യുവതിയ്്ക്ക് അവിടെ നേരിടേണ്ടി വന്നതോ കൊടിയ പീഡനങ്ങളും.

ഗര്‍ഭിണിയായിരിക്കെ ഗത്യന്തരമില്ലാതെ യുവതിയ്ക്ക് വീടു വിട്ടിറങ്ങേണ്ടി വന്നു. കുട്ടി ജനിച്ച ശേഷം വീണ്ടും ഭര്‍ത്താവിന്റെ അടുക്കല്‍ എത്തിയെങ്കിലും അയാള്‍ക്ക് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. ഇതിനിടയില്‍ വീണ്ടും ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരുന്നുവെന്ന് യുവതി പറയുന്നു.

ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച കുറിപ്പ്…

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്കും ഭര്‍ത്താവിനും അന്ന് 22 വയസ്. ഭര്‍തൃവീട്ടിലേക്കു മാറുന്നതു വരെ എല്ലാം സുഗമമായിരുന്നു. പക്ഷേ അവിടെ അവര്‍ എന്നെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. വെറുതെ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഞാന്‍ നന്നായി പാചകം ചെയ്യും. പക്ഷേ അവര്‍ എപ്പോഴും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയും എന്നെ തരം താഴ്ത്തുകയും ചെയ്യും.

ഒരു വര്‍ഷത്തിനുശേഷം ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ശരിക്കും വഷളായി. ഞാന്‍ സന്തോഷത്തോടെ കണ്ണുകള്‍ നിറഞ്ഞാണ് ആ വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. പക്ഷേ അയാള്‍ ശരി എന്ന ഒറ്റവാക്ക് പറഞ്ഞ് നടന്നുപോയി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അതേ ഭാവം തന്നെ. എന്നെ അവര്‍ ശ്രദ്ധിച്ചതേയില്ല. അവര്‍ എന്നെ വെറുക്കുന്നുവെന്ന തോന്നല്‍ എന്നില്‍ ഒറ്റപ്പെടല്‍ ഉണ്ടാക്കി. അതിനാല്‍ ഞാന്‍ അടുത്ത ദിവസം അവിടെ നിന്നും പോകാന്‍ തീരുമാനിച്ചു, ഒരു കുടുംബസുഹൃത്തിനൊപ്പം താമസിക്കാന്‍ തുടങ്ങി.

താമസിയാതെ, എനിക്ക് എന്റെ മകനുണ്ടായി. പക്ഷേ അവന്‍ മാസം തികയാതെയാണ് ജനിച്ചത്. 6 മാസം പ്രായമുള്ളപ്പോള്‍ അവന് ഫിക്സ് ഉണ്ടായി. ഞാന്‍ അവനെ എന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയി.

പക്ഷേ അദ്ദേഹം ചെയ്തത് അവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക മാത്രമാണ്. അദ്ദേഹം സാമ്പത്തിക സഹായമൊന്നും നല്‍കിയിട്ടില്ല, അപൂര്‍വ്വമായി സന്ദര്‍ശനത്തിനെത്തി. അദ്ദേഹത്തിന് പണമുണ്ടായിരുന്നുവെങ്കിലും എല്ലാം സ്വയം ചെലവഴിച്ചു.

പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. മകളുണ്ടായി. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍, അയാള്‍ പഴയ രീതികളിലേക്ക് മടങ്ങും, ഞാന്‍ വീണ്ടും പോകും. അങ്ങനെ ആ ശ്രമങ്ങള്‍ അവസാനിപ്പിച്ചു. സാമ്പത്തികമായി, ഞാന്‍ വളരെയധികം കഷ്ടപ്പെട്ടു. കടത്തിലേക്കു പോകുമ്പോള്‍ ഞാന്‍ ചെറിയ വീടുകളിലേക്ക് മാറിക്കൊണ്ടിരുന്നു.

എന്റെ ഭര്‍ത്താവ് തന്റെ മക്കളെ കാണാനായി എല്ലായ്പ്പോഴും വരും. പക്ഷേ, ഞങ്ങള്‍ക്ക് ഒരു പൈസ പോലും തന്നിരുന്നില്ല. ഒരു ദിവസം കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോയി. എന്റെ അനന്തരവള്‍ 7 മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. പക്ഷേ അവള്‍ അത് ആരോടും പറഞ്ഞിരുന്നില്ല.

പക്ഷേ പിന്നീട് എന്റെ ഭര്‍ത്താവാണ് അവളെ ഗര്‍ഭിണിയാക്കിയതെന്ന് സമ്മതിച്ചു. അവള്‍ക്ക് 17 വയസ്സുള്ളപ്പോള്‍ അയാള്‍ അവളെ ബലാത്സംഗം ചെയ്തു. ഞാന്‍ ഉടന്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു, അയാള്‍ 17 മാസം ജയിലില്‍ കിടന്നു.

ഞാന്‍ ഇപ്പോള്‍ എന്റെ അമ്മയോടും രണ്ട് മക്കളോടും ഒപ്പം താമസിക്കുന്നു. ഞാന്‍ ഇപ്പോഴും കടത്തിലാണ്, കടം തന്നവര്‍ എല്ലാ ദിവസവും എന്നെ ഭീഷണിപ്പെടുത്തുന്നു. ജീവിതം എളുപ്പമല്ല, ഒന്നും നടക്കില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്റെ ജീവിതം അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഞാന്‍ ഒരിക്കല്‍ എന്റെ കുട്ടികളോടൊപ്പം അന്ധേരി സ്റ്റേഷനില്‍ പോയി, പക്ഷേ അവര്‍ എന്നോട് പറഞ്ഞു, ‘അമ്മേ, നിങ്ങള്‍ ശരിക്കും മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ഞങ്ങള്‍ എന്തും ചെയ്യും. അതോടെ ആ തീരുമാനം ഉപേക്ഷിച്ചു. അന്നു മുതല്‍ ഞാന്‍ ശ്വസിക്കുന്ന ഓരോ ശ്വാസവും എന്റെ കുട്ടികള്‍ക്കായാണ്.

എന്റെ മകന്‍ സൈന്യത്തില്‍ ചേരാന്‍ കഠിനമായി പരിശ്രമിക്കുന്നതും എന്റെ മകള്‍ അവളുടെ ഐപിഎസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതും കാണുമ്പോള്‍, ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ ഞാനാണെന്ന് തോന്നിപ്പോകും.

എന്റെ ജീവിതം തകരാറിലാണ്, പക്ഷേ എന്റെ കുട്ടികള്‍ എല്ലാ ദിവസവും എനിക്ക് അഭിമാനം നല്‍കുന്നു. എന്റെ ആകെയുള്ള ആഗ്രഹം അവര്‍ രണ്ട് കാലില്‍ നില്‍ക്കണം എന്നതാണ്. എനിക്ക് വീണ്ടും അതിലൂടെ കടന്നുപോകേണ്ടിവന്നാല്‍, ആ വഴികളുടെ അവസാനം അവര്‍ എനിക്ക് ഉണ്ടാകും എന്ന വിശ്വാസമുണ്ട്.

Related posts

Leave a Comment