ഷാർജയ്ക്ക് പോകാൻ പറ‍ന്നുയർന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പുക; വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പുക കണ്ടതിനേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 10:30ക്കാണ് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ വിമാനത്തില്‍ കയറിയത്. 11ഓടെ വിമാനം പുറപ്പെട്ടു. 11:30ഓടെ ക്യാബിന്‍റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ഒരു യാത്രക്കാരന്‍ അറിയിച്ചു. പിന്നാലെ വിമാനം നെടുമ്പാശേരിയില്‍ തന്നെ തിരിച്ച് ഇറക്കുകയായിരുന്നു. 170 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിന് പല വിമാനങ്ങളിലായി ഷാര്‍ജയിലേക്ക് യാത്ര പുറപ്പെട്ടു. പുക കണ്ട വിമാനത്തില്‍ സാങ്കേതിക പരിശോധനകള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read More

കണ്ണൂര്‍ വിമാനത്താവളം നീങ്ങുന്നത് വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് ! ഗോ ഫസ്റ്റ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തി

ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയില്‍ കിതയ്ക്കുന്നു. സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ മുഖ്യ കാരണം എന്നാണ് വിലയിരുത്തല്‍. 2018 ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരില്‍ നിന്നു പറന്നുയരുമ്പോള്‍ ഒരു നാടിന്റെ യാത്ര സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനതാവളം കാവാടമാകുമെന്നും കരുതി. ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50ലേക്ക് ഉയര്‍ന്നു, ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. ഈ കാലയളവില്‍ 10 ലക്ഷം പേരും കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ്. പ്രതിമാസം…

Read More

മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം ! യാത്രക്കാരന്‍ പിടിയില്‍

മുംബൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മലമൂത്രവിസര്‍ജനം നടത്തിയതായി പരാതി. എഐസി 866 വിമാനത്തില്‍വെച്ച് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രാം സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എഫ് 17 നമ്പര്‍ സീറ്റില്‍ യാത്രചെയ്തിരുന്ന ഇയാള്‍ വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്നത് കണ്ട ക്യാബിന്‍ ക്രൂ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. മറ്റുയാത്രക്കാരെ ഇയാളുടെ അരികില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.തുടര്‍ന്ന് പൈലറ്റിനെ വിവരമറിയിക്കുകയും, പൈലറ്റ് വിമാനത്തിലെ സ്ഥിതിഗതികളെക്കുറിച്ച് കമ്പനിയെ അറിയിക്കുകയും ചെയ്തു. സംഭവം മറ്റുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും അവരെ അസ്വസ്ഥരാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 294, 510 വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

എയര്‍ ഇന്ത്യ വിമാനത്തില്‍ യുവാവിന്റെ വ്യത്യസ്ഥമായ വിവാഹാഭ്യര്‍ഥന ! സ്വീകരിച്ച് യുവതി; വീഡിയോ വൈറല്‍…

വ്യത്യസ്ഥമായ രീതിയില്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത് ഇക്കാലത്ത് ഒരു ട്രെന്‍ഡാണ്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നടന്ന ഒരു വിവാഹാഭ്യര്‍ഥനയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വിമാനത്തിനകത്തുവെച്ച്, മുട്ടുകുത്തി, പ്രിയപ്പെട്ടവള്‍ക്കു മുന്നില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ഒരു ചെറുപ്പക്കാരന്‍. ലണ്ടനില്‍നിന്നും മുംബൈയ്ക്ക് വരികയായിരുന്നു യുവതി. മുംബൈയില്‍നിന്നും ഹൈദരാബാദിനു പോയി അവിടെനിന്നും പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ തിരിച്ചുവരികയായിരുന്നു യുവാവ്. എയര്‍ ഇന്ത്യാ അധികൃതരെ വിവരമറിയിച്ചശേഷമായിരുന്നു യുവാവ് അവരുടെ സഹായത്തോടെ, മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാത്ത വിധത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ജനുവരി രണ്ടിനായിരുന്നു ആകാശത്തു വെച്ച് ഈ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിമാനം പറന്നു കൊണ്ടിരിക്കെയാണ്, യുവാവ് തന്റെ വിവാഹ അഭ്യര്‍ത്ഥന എഴുതിയ പിങ്ക് കടലാസ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യുവതിയുടെ സീറ്റിനടുത്തേക്ക് വന്നത്. യുവാവിനെ കണ്ട് അമ്പരപ്പോടെ നില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം.…

Read More

തിരുവനന്തപുരത്തു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബഹ്റിനിലേക്കും ദമാമിലേക്കും വിമാന സർവീസ്; ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസ് കൂടി തുടങ്ങുന്നു. തിരുവനന്തപുരം- ബഹ്റിൻ സർവീസ് ഈ മാസം 30 മുതലും തിരുവനന്തപുരം-ദമാം സർവീസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്റിൻ സർവീസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 05.35നു പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ ബഹ്റിനിൽ നിന്ന് രാത്രി 09.05 നു പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 05.35ന് പുറപ്പെട്ട് 08.25ന് എത്തും. തിരികെ ദമാമിൽ നിന്ന് രാത്രി 09.25ന് പുറപ്പെട്ടു പുലർച്ചെ 05.05ന് എത്തിച്ചേരും. 180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരം- ബഹ്റിൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ…

Read More

പൈലറ്റേ വിമാനം തിരികെ പറത്തിക്കോ…തനിക്ക് കോവിഡാണ് ! റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ പോയ വിമാനം യാത്രയ്ക്കിടെ എയര്‍ ഇന്ത്യ തിരികെ വിളിച്ചു…

റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനായി ന്യൂഡല്‍ഹിയില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കു പോയ എയര്‍ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി യാത്രയായ വിമാനത്തിലെ പൈലറ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെ ന്യൂഡല്‍ഹിയില്‍നിന്നു തിരിച്ച വിമാനമാണു തിരികെവിളിച്ചത്. ജോലിക്കാര്‍ മാത്രമാണു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിന്റെ സ്രവപരിശോധനാഫലം പോസിറ്റീവാണെന്നു വ്യക്തമായ സാഹചര്യത്തില്‍ ദൗത്യം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ച വിമാനം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തി. പൈലറ്റിനെ ആശുപത്രിയിലാക്കുകയും ജോലിക്കാര്‍ അടക്കമുള്ളവരെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ പറഞ്ഞു. പൈലറ്റുമാര്‍ ഉള്‍പ്പെടെ നിരവധി വിമാനജീവനക്കാര്‍ക്കാണ് ഇന്ത്യയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വിമാനജോലിക്കാര്‍ക്കായി ഡല്‍ഹിയില്‍ മാത്രം പ്രതിദിനം ഇരുനൂറോളം കോവിഡ് പരിശോധനകളാണ് നടക്കുന്നത്. പൈലറ്റിന്റെ പരിശോധനാഫലം ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് ഇന്നലത്തെ സംഭവത്തിനു വഴിവച്ചതെന്നു…

Read More

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു ! രോഗബാധിതര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ച വിമാനങ്ങളില്‍ ഉണ്ടായിരുന്നവര്‍…

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാരും എഞ്ചിനീയറും ടെക്‌നീഷ്യനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ലൈനിലെ 77 പൈലറ്റുമാരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പൈലറ്റുമാരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം. ഇവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണ്. രോഗം ബാധിച്ച അഞ്ച് പൈലറ്റുമാരും ബോയിംഗ് 787 ഡ്രീംലൈനറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നവരാണ്. ഇവരില്‍ ആരെങ്കിലും അവസാനമായി വിമാനം ഓടിച്ചത് ഏപ്രില്‍ 20 നായിരുന്നു. ലോക്ക്ഡൗണ്‍ സമയത്തും എയര്‍ ഇന്ത്യ സേവനം നടത്തിയിരുന്നു, തുടക്കത്തില്‍ ഇറ്റലി, ഇറാന്‍ എന്നിവയുള്‍പ്പെടെ കോവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായിരുന്നു. ഗള്‍ഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മെയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായുള്ള…

Read More

കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ തയ്യാറായി എയര്‍ഇന്ത്യ പൈലറ്റുമാര്‍ ! മുമ്പു പ്രഖ്യാപിച്ച സമരം മാറ്റിവച്ചത് കേരളത്തോടുള്ള സഹാനുഭൂതിയില്‍…

ന്യൂഡല്‍ഹി:കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ സമ്മതമറിയിച്ച് എയര്‍ഇന്ത്യ പൈലറ്റുമാര്‍. ഫ്ളൈയിങ് അലവന്‍സ് ഉടന്‍ നല്‍കാത്ത പക്ഷം വിമാനം പറത്തല്‍ നിര്‍ത്തിവെച്ചുകൊണ്ട് സമരത്തിലേക്ക് നീങ്ങാനിരുന്ന പൈലറ്റുമാരാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കു വേണ്ടി സമരം മാറ്റിവെച്ചിരിക്കുന്നത്. സമരം മാറ്റിവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ കോമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍(ഐസിപിഎ) പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി. വിമാനം പറത്തല്‍ നിര്‍ത്തിവെയ്ക്കുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ആളുകളെ കൊണ്ടുവരുന്നതിനായി അധികം വിമാനങ്ങള്‍ പറത്താനോ, സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. എയര്‍ബസ് 320, ബോയിങ് 787 എന്നിവയിലെ ഐസിപിഎ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Read More

ആല്‍പ്‌സില്‍ നിന്നു കണ്ടെടുത്ത മൃതശരീരങ്ങളില്‍ അരനൂറ്റാണ്ടു മുമ്പ് വിമാനാപകടത്തില്‍ മരിച്ച മഹാശാസ്ത്രജ്ഞന്‍ ഹോമി. ജെ. ഭാഭയുടെ ശരീരവും ?

ഫ്രാന്‍സ്: ആല്‍പ്‌സ് പര്‍വതനിരയിലെ മോണ്ട് ബ്ലാങ്കില്‍ നിന്നും കണ്ടെടുത്ത മനുഷ്യശരീര അവശിഷ്ടങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇന്ത്യയുടെ ആണവപദ്ധതികളുടെ പിതാവായ ഹോമി ജെ ഭാഭയും 11 മലയാളികളമടക്കം 117 പേര്‍ മരിച്ച 1966ലെ എയര്‍ഇന്ത്യാ വിമാനപകടത്തില്‍ ഇനിയും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ജര്‍മ്മനിയില്‍ നിന്ന് കപ്പല്‍ കൊണ്ടുവരാനായി പോയ 11 മലയാളികളാണ് അന്ന് അപകടത്തില്‍ മരിച്ചത്. മദ്രാസിലെ സൗത്ത് ഇന്ത്യ ഷിപ്പിങ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. വിയന്നയില്‍ നടക്കുന്ന രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് അന്ന് ഹോമി ഭാഭ പുറപ്പെട്ടത്. ഭാഭയെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് ഒരു സിഐഎ ചാരന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൈലറ്റിന്റെ ഭാഗത്തുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ വിമാനാപകടത്തിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എന്നാണ് നിഗമനം. വിമാനാപകട അവശിഷ്ടങ്ങളില്‍…

Read More