മിണ്ടാതിരിക്കരുത് ! ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം; ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് അഞ്ജലി മേനോന്‍…

നടി ഭാവനയ്‌ക്കെതിരേ നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയിലെ അംഗവുമായ അഞ്ജലി മേനോന്‍. ഇത്തരമൊരു സംഭവത്തില്‍ അച്ചടക്ക നടപടിക്ക് പോലും സംഘടന മുതിരാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. ‘നെയിംലസ് ആന്‍ഡ് ഷെയിംലസ്’ എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇടവേള ബാബുവിന്റെ ‘മരണ’പ്രസ്താവനയ്‌ക്കെതിരേ നിരവധി ആളുകളാണ് ഇതിനോടകം രംഗത്തു വന്നത്. അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ… സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം. അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള…

Read More

അല്‍പം ഗ്ലാമറസായി അഭിനയിക്കേണ്ടി വരും ! സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കാന്‍ അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ യുവനടിമാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചതോ…

പ്രശസ്ത സംവിധായക അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ കണ്ട് നടിമാര്‍ ഞെട്ടി. അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കുന്നതിനായാണ് വിളി എന്നറിഞ്ഞതോടെ നടിമാര്‍ ഉത്സാഹത്തിലായി. ഇതിലേയ്ക്ക് അല്‍പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അല്‍പം സെക്‌സിയായി ചെയ്യാനാകുമോ’ എന്നെല്ലാം ഫോണിലെ അഞ്ജലി മേനോന്‍ ചോദിച്ചു. ഇതു സംബന്ധിച്ച് ചിലര്‍ അഞ്ജലി മേനോനെ വിളിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജെ. ദിവിന്‍(32) പൊലീസ് പിടിയിലായത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെയും മൊബൈല്‍ ആപ്പിന്റയും ബലത്തില്‍ ഫോണ്‍കോളുകളും മെസേജും അയച്ചിരുന്നതിനാല്‍ ആദ്യം ഇയാളെ പിടികൂടാന്‍ പോലീസിനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞത്. സ്ത്രീ ശബ്ദത്തില്‍ വിളിക്കാന്‍ സഹായിച്ചിരുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ കളികള്‍. മൊബൈല്‍ കോളുകളെ…

Read More