കോവിഡ് ആന്റിബോഡി നിലനില്‍ക്കുന്നത് ഒമ്പതു മാസം വരെ മാത്രം ! പുതിയ പഠനത്തില്‍ തെളിയുന്നത്…

കോവിഡ് ഭേദമായവരുടെ ശരീരത്തില്‍ ആന്റിബോഡി നിലനില്‍ക്കുക ഒമ്പതു മാസം വരെയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അതായത് സ്വാഭാവികമായി വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അസുഖം ബാധിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ മൂന്ന് മാസം വരെ വീണ്ടും രോഗം ഉണ്ടാകുന്നതിനെ തടയുമെന്നായിരുന്നു മുമ്പ് വിചാരിച്ചിരുന്നത്. എന്നാല്‍,ഇറ്റലിയിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ പഠനറിപ്പോര്‍ട്ടനുസരിച്ച് ഒന്‍പതു മാസം വരെ ആന്റിബോഡി നിലനില്‍ക്കും. ഇറ്റലിയിലെ ഒരു നഗരത്തില്‍ 3000 താമസക്കാരില്‍ 85 ശതമാനം പേരിലും നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പഠനറിപ്പോര്‍ട്ട്. കൂടാതെ, രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരിലും ഇല്ലാത്തവരിലും ആന്റിബോഡിയുടെ അളവിന്റെ കാര്യത്തില്‍ വലിയതോതിലുള്ള വ്യത്യാസങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

ശരീരത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡിയുമായി കുഞ്ഞിന്റെ ജനനം ! കുഞ്ഞു ജനിച്ചത് കോവിഡ് ഭേദമായ യുവതിയ്ക്ക്…

ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിക്കുകയും പിന്നീട് രോഗമുക്തയാകുകയും ചെയ്ത യുവതി ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരാമെന്ന വിഷയത്തില്‍ തുടരുന്ന പഠനത്തിന് ഇത് പുതിയ ഊര്‍ജം നല്‍കുമെന്നുറപ്പാണ്. മാര്‍ച്ചില്‍ കോവിഡ് ബാധിതയായ സെലിന്‍ നിഗ്-ചാന്‍ ഈ മാസമാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചയുടനെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് രോഗമില്ല എന്ന കാര്യം സ്ഥിരീകരിച്ചു. പക്ഷെ കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി. സെലിന്റെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് ആന്റിബോഡികള്‍ എത്തിച്ചേര്‍ന്നതാവാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മാര്‍ച്ചിലാണ് സെലിന് കോവിഡ് ബാധിച്ചത്. രോഗം ഗുരുതരമാകാത്തതിനാല്‍ രണ്ടര ആഴ്ച ചികിത്സയില്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങി. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവകസാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന്…

Read More