മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു ! വിട വാങ്ങിയത് ആരുടെയും മുമ്പില്‍ മുട്ടുവളയ്ക്കാത്ത നേതാവ്…

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. ഹൃദയ,ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. കബറടക്കം നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍. ആര്യാടന്‍ ഉണ്ണീന്റേയും കദിയുമ്മയുടെയും ഒന്‍പത് മക്കളില്‍ രണ്ടാമനായി 1935 മേയ് 15നാണ് ജനനം.ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1969ല്‍ മലപ്പുറം ജില്ല രൂപവല്‍ക്കരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റായി. 1978മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1977ല്‍ നിലമ്പൂരില്‍ നിന്ന് നിയസഭയിലെത്തി. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയില്‍. പൊന്നാനിയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വര്‍ഷം എംഎല്‍എ ആകാതെ ഇടത് മുന്നണി മന്ത്രിസഭയില്‍ വനം തൊഴില്‍ മന്ത്രിയായി. തുടര്‍ന്ന്…

Read More

അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു ! അന്ത്യം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി(66) അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച് ഉച്ചയ്ക്ക് 12.07നായിരുന്നു അന്ത്യം. രാജ്യസഭ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. 2014 മേയില്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന ജയ്റ്റ്‌ലി 1998-2004 കാലയളവില്‍ വാജ്‌പെയ് മന്ത്രിസഭയിലും അംഗമായിരുന്നു. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയ ജയ്റ്റ്‌ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിരുന്നു. 1973-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ല്‍ വി.പി.സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ആയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗമാണ്. സംഗീത ജയ്റ്റ്‌ലിയാണ് ഭാര്യ. മക്കള്‍: റോഹന്‍, സൊണാലി.

Read More

കേരളത്തെ വളരെയധികം സ്‌നേഹിച്ച വ്യക്തിത്വം ! മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്ര അവിസ്മരണീയമായി; ഇന്ത്യയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി സുഷമാജി വിട പറയുമ്പോള്‍…

കേരളം സുഷമയ്ക്ക് എന്നും ഒരു അദ്ഭുതമായിരുന്നു. അവരുടെ സ്‌നേഹവായ്പിന് കേരളത്തില്‍നിന്നുള്ള ഉദാഹരണമാണു ലിബിയയില്‍നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍. ട്വിറ്ററിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഏതു പാതിരാത്രിയിലും ഉടനടി പ്രതികരിക്കുകയും കര്‍മനിരതയാവുകയും ചെയ്യുന്ന അപൂര്‍വം നേതാക്കളിലൊരാളാണു സുഷമ. സുഷമ ആദ്യമായി കേരളത്തില്‍ എത്തിയത് 1977-78 കാലത്തു ഹരിയാന മന്ത്രിയായിരിക്കെയാണ്. അന്നു സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍ ക്ഷണിച്ചതനുസരിച്ചു ശാരദാ കൃഷ്ണയ്യര്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കാനാണു വന്നത്. മലയാളത്തില്‍ മൂന്നു വാചകം പ്രസംഗിക്കാനും സുഷമ തയാറെടുത്തിരുന്നു ‘സഹോദരീ സഹോദരന്മാരേ നമസ്‌കാരം. എനിക്കു മലയാളം അധികം അറിയില്ല. അതുകൊണ്ട് ഇംഗ്ലിഷില്‍ സംസാരിക്കാം’. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ കേരളരക്ഷാ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 2011 ഫെബ്രുവരിയിലും അവരെത്തി. സുഷമയെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയ സ്ഥലം ഏതെന്നു ചോദിച്ചാല്‍ കേരളമെന്നാവും ഉത്തരം. വിത്തു പുറത്തുള്ള ഏകഫലമായ കശുമാങ്ങ കണ്ട് അദ്ഭുതം കൂറിയെന്ന് സുഷമ തന്നെ…

Read More