എനിക്കവളെ ചങ്ങലയ്ക്കിടേണ്ടി വന്നു അല്ലെങ്കില്‍ അവര്‍ അവളെ കൊണ്ടുപോയേനേ; മകളെ രക്ഷിക്കാന്‍ അറ്റകൈ ചെയ്ത പിതാവിന്റെ ഹൃദയഭേദകമായ കുറിപ്പ് വൈറലാവുന്നു…

തെറ്റില്‍ നിന്നും അകറ്റി നിര്‍ത്തി ഓരോ കുട്ടിയേയും നന്മയുടെ പാതയിലൂടെ വളര്‍ത്തിയെടുക്കുവാന്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. ഇപ്പോഴിതാ, പ്രായത്തിന്‍റെ ചാപല്യത്തില്‍ ഒന്നുകണ്ണു തെറ്റിയാല്‍ തെറ്റന്റെ പിന്നാലെ പായുന്ന ഒരു കുട്ടിയെ ചങ്ങലയ്ക്ക് ഇടേണ്ടി വന്ന ഒരു പിതാവിന്‍റെ കഥ വൈറലായി മാറുകയാണ്. ബംഗ്ലാദേശ് സ്വദേശിയായ ഫോട്ടാഗ്രാഫര്‍ ജി.എ.ബി. ആകാശാണ് കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഭാര്യ മരിച്ച കമല്‍ ഹൊസിന്‍ എന്ന ചെരുപ്പുകുത്തിക്ക് സ്വന്തമെന്ന് പറയാന്‍ ആകയുള്ളത് പത്ത് വയസുകാരിയായ മകള്‍ സാന്‍റാ മാത്രമാണ്. ഈ കുട്ടിയെ പലപ്പോഴും കാണാതെ പോകാറുണ്ടായിരുന്നു. കുട്ടിയെ തേടിയിറങ്ങുന്ന കമല്‍ കണ്ടെത്തുന്നത് പലപ്പോഴും ലൈംഗിക തൊഴിലാളികളുടെയും ലഹരിക്ക് അടിമപ്പെട്ടവരുടെയും ഇടയ്ക്കാണ്. അമ്മയില്ലാതെ വളര്‍ന്ന സാന്റയെ നോക്കാന്‍ വേറെയാരുമില്ല. ഇതിനാല്‍, നിവൃത്തിയില്ലാതെ തന്‍റെ മകളെ ചങ്ങലയ്ക്കിടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കമലിന്റെ ദുരവസ്ഥ വിവരിച്ച് ആകാശ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. പോസ്റ്റ് വൈകാതെ…

Read More