ഒരു സുന്ദരിയുടെ കുമ്പസാരം ! അമിത ആത്മവിശ്വാസത്താല്‍ വാക്‌സിന്‍ എടുക്കാതിരുന്ന യുവതി കോമയില്‍ കഴിഞ്ഞത് അഞ്ചു ദിവസം; മുടിയെല്ലാം കൊഴിഞ്ഞു…

കൊറോണയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുകയാണെന്നിരിക്കെ പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖരാണെന്നതാണ് യാഥാര്‍ഥ്യം. ഇക്കൂട്ടരില്‍ യുവാക്കള്‍ പോലുമുണ്ടെന്നതാണ് ദുഃഖകരം. ഒടുവില്‍ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നു പറയും പോലെ കോവിഡ് ബാധിക്കുമ്പോഴായിരിക്കും ഇവര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവുക. പശ്ചാത്തപിക്കാന്‍ തുടങ്ങുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുമുണ്ടാകും. അതിന് ഉത്തമ ഉദാഹരണമാണ് ഫിഫോണ്‍ ബാര്‍നെറ്റ് എന്ന 22 കാരിയുടെ കഥ. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസം ബോധരഹിതയായി കിടക്കുകയും 12 ദിവസങ്ങളോളം ഇന്റന്‍സീവ് കെയറില്‍ ചെലവഴിക്കേണ്ടി വരികയും ചെയ്ത ഈ മാര്‍ക്കറ്റിങ് വിദ്യാര്‍ത്ഥിനിക്ക് തന്റെ തലമുടിയും നഷ്ടമായി. തന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഫിഫോണിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടായി. തുടര്‍ന്ന് അവരെ ലാന്‍ടിസാന്റിലെ റോയല്‍ ഗ്ലാമോര്‍ഗന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താന്‍ ചെറുപ്പമായതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ…

Read More

മുടിയന്മാര്‍ എല്ലാം കഞ്ചന്‍ ടീംസ് അല്ല ! മുടിയ്ക്കു വേണ്ടി ചെലവഴിക്കുന്നതിന്റെ ഒരു ഭാഗം ജീവകാരുണ്യത്തിനായി മാറ്റി വയ്ക്കുന്നു; മുടിയന്മാരെക്കുറിച്ചുള്ള പൊതു ധാരണ തിരുത്തി ‘മുടിയന്‍ സംഘം’

മുടി നീട്ടി വളര്‍ത്തുന്ന ഫ്രീക്കന്മാര്‍ എല്ലായിടത്തു നിന്നും പഴികേള്‍ക്കും. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമെല്ലാം. മുടി വളര്‍ത്തി ബൈക്കില്‍ മിന്നിച്ചു പോകുന്ന ഒരു ഫ്രീക്കനെ കണ്ടാല്‍ അന്നേരം നാട്ടുകാര്‍ പറയും ‘ കണ്ടാലറിയാം ഇവന്‍ കഞ്ചാവാണെന്ന്’ ഇങ്ങനെ പോകുന്നു മുടിയന്മാരോടുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ. ഈ ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുന്നതായിരുന്നു തിരുവനന്തപുരത്തു നടന്ന മുടിയന്മാരുടെ സംസ്ഥാന സമ്മേളനം. തിരുവനന്തപുരം കനകക്കുന്നില്‍വെച്ചായിരുന്നു ഏവര്‍ക്കും കൗതുകമായി കേരള ഹയറീസ് സൊസൈറ്റിയുടെ സംഗമം നടന്നത്. രണ്ടു മാസം മുമ്പാണ് 10 പേര്‍ ചേര്‍ന്നുകൊണ്ട് കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പില്‍ തുടങ്ങിയത്. മുടിയന്മാരുടെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനായി ആരംഭിച്ച ഗ്രൂപ്പില്‍ നിലവില്‍ 250 ഓളം പേരുണ്ട്. മുടിക്കു നല്ല നീളമുണ്ടാകണമെന്നതാണ് ഗ്രൂപ്പില്‍ അംഗമാകാനുള്ള നിബന്ധന. ഒപ്പം തന്നെ സമൂഹത്തിന്റെ ധാരണകളെ തിരുത്തിക്കുറിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനവും ഈ സംഘം ആരംഭിച്ചു. മുടി സംരക്ഷിച്ചു പോകാന്‍ ഒരുമാസം ഏകദേശം…

Read More