20 വയസുള്ള മകളെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം ! അയാളെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് ഭാര്യ; കൊലപാതകക്കേസില്‍ നിന്ന് രക്ഷിച്ച് പോലീസ്…

മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് ഭാര്യ.ചെന്നൈ ഒട്ടേരിയിലാണ് സംഭവം. 20കാരിയെയാണ് അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം ശേഷം രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കണ്‍മുന്നില്‍ വച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അമ്മ തലയ്ക്കടിച്ച് കൊന്നത്. രാത്രി മകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന അമ്മ കാണ്ടത് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ്. അമ്മയും ഇളയ മകനും ചേര്‍ന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇരുവരേയും മര്‍ദിച്ചു. ഇതോടെയാണ് കൈയില്‍ കിട്ടിയ ചുറ്റിക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്. പിന്നാലെ മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി…

Read More

അഫീലിന്റെ ജീവനെടുത്തത് ഡോക്ടര്‍മാരുടെ അനാസ്ഥയോ ! ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിനെതിരേ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണം…

പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനെതിരേ ഹാമര്‍ തലയില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി അഫീലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. സംഘാടകരുടെ ഭാഗത്തു വീഴ്ചയുണ്ടായത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മകന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പിതാവ് ജോണ്‍സണ്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗവും അനസ്തേഷ്യ വിഭാഗവും തമ്മില്‍ തര്‍ക്കിച്ച് സമയം പാഴാക്കിയതാണ് കാര്യങ്ങള്‍ കുട്ടിയുടെ മരണത്തിലേക്കു നയിച്ചതുമെന്നും മാതാപിതാക്കള്‍ പറയുന്നു. ജനറല്‍ സര്‍ജന്മാരുടെ നിരന്തര സമ്മര്‍ദഫലമായാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലേക്കു കൊണ്ടുപോയത്. അഡ്മിറ്റ് ചെയ്താല്‍ മാത്രമേ ന്യൂറോയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കൂ എന്നു വാശിപിടിച്ചതുകൊണ്ട് നാലുമണിക്കൂറോളം ഐ.പി. അഡ്മിഷന്‍ കിട്ടാതെ കാഷ്വാലിറ്റിയില്‍ കിടന്നു. ശസ്ത്രക്രിയ നടത്തി 17 ദിവസങ്ങള്‍ക്കുശേഷം കുട്ടി മരിച്ചു. ശസ്ത്രക്രിയയ്ക്കിടയില്‍ പരിചയക്കുറവുള്ള…

Read More