‘ഇമ്മിണി വല്യ വെളുത്തുള്ളി’..! കഴിച്ചാൽ എട്ടോളം ഗുണങ്ങൾ; വെളുത്തുള്ളിയുടെ ഈ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഇത് കഴിക്കാതിരിക്കില്ല

ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്. ഗ്യാസിനു പരിഹാരമുണ്ട്! ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. ആഹാരം നന്നായി ചവച്ചരയ്ക്കാതെ വിഴുങ്ങുക, ഗ്യാസിനിടയാക്കുന്ന ഭക്ഷണം അമിതമായി കഴിക്കുക, കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകൾ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. ഗ്യാസ് അകറ്റുന്നതിനും ദഹനം ആരോഗ്യകരമായ രീതിയിൽ സാധ്യമാകുന്നതിനും വെളുത്തുളളി സൂപ്പ് സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. പച്ചയ്ക്കു കഴിക്കാം വിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം,…

Read More

സൂക്ഷിച്ചാൽ  അലർജി  ഒഴിവാക്കാം; കുട്ടികളിൽ ഡയപ്പർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഡോക്ടർ പറയുന്നതിങ്ങനെ…

കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപ്പറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്‍റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല. ദീർഘനേരം മൂത്രം കുഞ്ഞിന്‍റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്‍റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്. ഡയപ്പറുകൾ ഉപയോഗിക്കുകയാണെങ്കിൽത്തന്നെ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇതുകൂടാതെ കോട്ടണ്‍ നിർമിത ഡയപ്പറുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ചുനോക്കാവുന്നതാണ്. വിവരങ്ങൾ: ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ ഫോണ്‍: 04972 727828

Read More

കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്

കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി തണുപ്പിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിന്‍റെ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലയിടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലർത്താം. ഐസ് ക്യൂബിലും മാലിന്യം! വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ജലസ്രോതസുകളുടെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുന്പ് തിളപ്പിക്കണമെന്ന് വിദഗ്ധർ. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ ശുദ്ധി എത്രത്തോളമെന്ന് ഉറപ്പില്ലാത്ത…

Read More

രോഗപ്രതിരോധശേഷി കുറയ്ക്കുന്നു, കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു! ഹാന്‍ഡ് വാഷുകള്‍ ഗുണത്തേക്കാളേറെ ദോഷം? ആന്റിബാക്ടീരിയല്‍ കെമിക്കലുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചറിയാം

ആശുപത്രികളിലെയും മറ്റും സാധനസാമഗ്രികള്‍ വൃത്തിയാക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ചു വന്നിരുന്ന ഒരു ഡ്രഗായിരുന്നു ട്രൈക്ലോസന്‍. എന്നാല്‍ ഇന്ന് ഭൂരിഭാഗം ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് വാഷുകളിലും സോപ്പുകളിലും ട്രൈക്ലോസന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഗുണത്തേക്കാലേറെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ് ഈ കെമിക്കലും അതുപയോഗിച്ചുണ്ടാക്കുന്ന ഇത്തരം ഹാന്‍ഡ് വാഷുകളും. ആന്റി ബാക്ടീരിയല്‍ സോപ്പുകളോ ഹാന്‍ഡ് വാഷുകളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നു പറയുന്നതിന് ചില കാരണങ്ങളുണ്ട്. നിരന്തരമായി ഇത്തരം ആന്റി ബാക്ടീരിയല്‍ കെമിക്കലുകളുപയോഗിക്കുമ്പോള്‍ സാധാരണ ബാക്ടീരിയകള്‍ നശിക്കുന്നുണ്ടെങ്കിലും അന്റി ബയോട്ടിക് റെസിസ്റ്റന്റ് ബാക്ടീരികളെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നില്ല. നിരന്തരമായി ഉപയോഗിച്ചു കഴിയുമ്പോളാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലായി തുടങ്ങുന്നത്. തൈറോയ്ഡ് ഹോര്‍മോണുമായി സാമ്യമുള്ളതാണ് ട്രൈക്ലോസന്‍. ഇക്കാരണത്താല്‍ അമിതവണ്ണം, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങി കാന്‍സറിലേക്ക് വരെ ഇത് നയിക്കാം. ട്രൈക്ലോസന്റെ ഉപയോഗം കുട്ടികളുടെ രോഗപ്രതിരോധശേഷിയെ തകര്‍ക്കുന്നു എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ വിവിധ…

Read More

ചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാങ്കേതിക വിദ്യ വരുന്നു! തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനായി കമ്പനിയും; ന്യൂറല്‍ ലേസ് എന്ന വിദ്യയെക്കുറിച്ചറിയാം

ഇപ്പോള്‍ ഏത് ഇലക്ട്രോണിക് മാദ്ധ്യമങ്ങളില്‍ നിന്ന് വേണമെങ്കിലും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ മനുഷ്യ ബുദ്ധിയില്‍ നിന്ന് ആളുകളുടെ ചിന്തകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. മനുഷ്യന്റെ  തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ടെസ്ല ഇന്‍ക്’ എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് ആണ് ‘ന്യൂറാലിങ്ക് കോര്‍പ്’ എന്ന പേരില്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്. ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് ‘ന്യൂറല്‍ ലേസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൗണ്‍ലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങള്‍ സംബന്ധിച്ചോ ഗവേഷണങ്ങള്‍ ഏതുതരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ…

Read More

നാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം

*മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ. * ശുഭാപ്തിവിശ്വാസം ജീവിതത്തിെൻറ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളമ്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക. * നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്…) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക * മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. ഇവ പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം. * ദിവസവും വ്യായാമം ചെയ്യുക; വീടു വൃത്തിയാക്കുക,…

Read More

പുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും

രോഗപ്പകർച്ച ചികിത്സിക്കാത്ത ഒരു ശ്വാസകോശ ക്ഷയരോഗിയാണ് മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നത്. അവർ തുമ്മുന്പോഴും ചുമയ്ക്കുന്പോഴും ലക്ഷക്കണക്കിന് ക്ഷയരോഗാണുക്കൾ വായുവിലേക്ക് കണികകളായി പ്രവേശിക്കുകയും ഇത് ശ്വസിക്കുന്ന മറ്റൊരാൾക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു (ടിബി ഇൻഫെക് ഷൻ). ഇന്ത്യയിൽ ഏതാണ്ട് 50 ശതമാനം ജനങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരിൽ എല്ലാവർക്കും ക്ഷയരോഗം ഉണ്ടാകണമെന്നില്ല. ഭാവിയിൽ ഇവരിൽ അഞ്ചു മുതൽ 10 ശതമാനം വരെ ക്ഷയരോഗികളായി തീരുന്നു എന്നാണ് കണക്ക്. എച്ച്ഐവി അണുബാധയും പ്രമേഹവും പുകവലിയും എല്ലാം ഇവരിൽ ക്ഷയരോഗം പെട്ടെന്ന് ഉണ്ടാക്കുന്നു. ചികിത്സിക്കാത്ത ഒരു ശ്വാസകോശ ക്ഷയരോഗി വർഷം 15-20 പുതിയ ക്ഷയരോഗികളെ സൃഷ്ടിക്കുന്നു. മരുന്നുകൾ 1882 ൽ തന്നെ രോഗകാരണം കണ്ടെത്തിയെങ്കിലും പിന്നീട് 1943 ലാണ് ഫലപ്രദമായ സ്ട്രെപ്റ്റോമൈസിൻ എന്ന മരുന്ന് കണ്ടുപിടിക്കുന്നത്. പിന്നീട് ഐസോനിയാസിഡ് (1952), പൈറസിനാമൈഡ് (1954), എത്താംബ്യൂട്ടോൾ (1962), റൈഫാംബിസിൻ (1963)…

Read More