ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ചു ! വ്യാജ ഡോക്ടര്‍ ദമ്പതിമാര്‍ പിടിയില്‍; ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കര്‍ണാടകയില്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ ദമ്പതികള്‍ പിടിയിലായി. തുമകുരു ജില്ലയിലാണ് സംഭവം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ദമ്പതികള്‍ ഐവിഎഫ് ചികിത്സയ്ക്ക് ലക്ഷങ്ങളാണ് വാങ്ങിയിരുന്നത്. കുട്ടികളില്ലാത്ത നൂറ് കണക്കിന് ദമ്പതികള്‍ക്ക് ഇവര്‍ ചികിത്സ നല്‍കിയതായി പോലീസ് പറയുന്നു. ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വാണി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വ്യാജ ഡോക്ടര്‍മാരാണെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തില്‍ ഇവര്‍ക്ക് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് മല്ലികാര്‍ജ്ജുന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. കല്യാണം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് മല്ലികാര്‍ജ്ജുനും ഭാര്യയും വിഷമത്തിലായിരുന്നു. ഇവരെ വാണിയും മഞ്ജുനാഥും സമീപിക്കുകയായിരുന്നു. കുട്ടികള്‍ ഉണ്ടാവാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ ദമ്പതികളെ സമീപിച്ചതെന്ന് പോലീസ് പറയുന്നു. ചികിത്സയുടെ…

Read More

ജീന്‍ എഡിറ്റിംഗ് നടത്തി എച്ച്‌ഐവി ബാധിക്കാത്ത ഇരട്ടകളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന്‍ തൂക്കുമരത്തിലേക്ക് ! മിസ്റ്റര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്നറിയപ്പെടുന്ന ഹി ജിയാന്‍കൂ ഇപ്പോള്‍ കഴിയുന്നത് വീട്ടുതടങ്കലില്‍

ജീന്‍ എഡിറ്റിംഗിലൂടെ ജനിതകമാറ്റം വരുത്തി ഇരട്ട കുട്ടികളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂ ആണു വീട്ടു തടങ്കലിലായിരിക്കുന്നത്. ആയുധധാരികളായ സൈനികരുടെ കാവലും വീടിനു ചുറ്റുമുണ്ട്. ഇദ്ദേഹത്തെ കാത്തിരിക്കുന്നതു വധശിക്ഷയാണെന്ന ആശങ്ക സുഹൃത്തുക്കള്‍ തന്നെയാണു പങ്കുവച്ചതും. കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്നതാണു രണ്ടു കുറ്റവും. എന്നാല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ വകുപ്പുകളില്‍ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നു സുഹൃത്തുക്കള്‍ തന്നെ ആശ്വസിക്കുന്നു. പക്ഷേ ഹിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും. ലോകം ഇന്നേവരെ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യമാണ് ‘ക്രിസ്പര്‍ കാസ്– 9’ എന്ന ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ താന്‍ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തില്‍ വൈദ്യശാസ്ത്രലോകം വന്‍…

Read More