കുട്ടി കുറേദിവസമായി അസ്വസ്ഥതകള്‍ കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ഡോക്ടറെ കാണിച്ചു; ഒമ്പതുകാരന്റെ വായില്‍ നിന്നും പുറത്തുവന്നത് 25കാരി ചേച്ചിയുടെ ലീലാവിലാസങ്ങള്‍; കാലടിയില്‍ നടന്ന അസാധാരണ സംഭവം ഇങ്ങനെ…

കുറേ ദിവസങ്ങളായി കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചത്. തുടര്‍ന്ന് പുറത്തു വന്നതാവട്ടെ പീഡനകഥയും. ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്യുകയും ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Read More

ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിന്റെ പ്രതികാരം ! പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി മാരകമായി പൊള്ളലേല്‍പ്പിച്ചു; യുവതി ഒളിവില്‍…

നോയിഡ: ശാരീരികബന്ധത്തിനു വഴങ്ങാതിരുന്ന പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കൊടില്‍ ഉപയോഗിച്ച് യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി.അയല്‍വാസിയും വിവാഹിതയുമായ യുവതി പതിമൂന്നുകാരനായ മകനുമായി മുന്‍പും പലതവണ ശാരീരിക ബന്ധത്തിനു ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയിലെ ചപ്രൗള എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. യുവതി ഒളിവിലാണ്. മുപ്പതു വയസിനോടടുത്തു പ്രായമുള്ള യുവതി, ഉച്ചതിരിഞ്ഞു തന്റെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തു കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു ശാരീരിക ബന്ധത്തിനു പ്രേരിപ്പിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നു ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു.ഇന്നലെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരവും ഒപ്പം ആയുധം ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരേ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയതെന്ത് എന്നതു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

Read More