12-ാം വയസ്സില്‍ മധുരയില്‍ നിന്ന് കൊച്ചിയിലെത്തി ! ആക്രി പെറുക്കിയും ബാലവേല ചെയ്തും ജീവിതം; ലൂസിഫറിലെ മുത്തുവിന്റെ ജീവിതം സിനിമയെ വെല്ലുന്നത്…

ലൂസിഫറില്‍ ലാലേട്ടന്റെ അനുയായി നിന്ന മുത്തുവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല…സിനിമയിലെ പല മാസ് സീനുകളിലും ലാലേട്ടനൊപ്പമുണ്ടായിരുന്ന മുത്തു എന്ന മുരുകന്‍ മാര്‍ട്ടിനും മകള്‍ ഹെലനും മലയാളികളുടെ കയ്യടി വാങ്ങുകയാണ്. സിനിമയെ വെല്ലുന്ന ജീവിതമാണ് മുരുകന്‍ മാര്‍ട്ടിന്റെത്. 12 – ാം വയസ്സില്‍ മധുരയില്‍ നിന്ന് കൊച്ചിയിലെത്തി, ബാലവേല ചെയ്ത് ജീവിതം തള്ളിനീക്കി, സിനിമയെ പ്രണയിച്ച്, തയ്യല്‍ പഠിച്ച്, ജൂനിയര്‍ ആര്‍ട്ടിസ്റ്റും കോസ്റ്റ്യൂം അസിസ്റ്റന്റുമായി, ചെറുവേഷങ്ങളിലൂടെ ‘ലൂസിഫറി’ലെ മുത്തു വരെയുള്ള ജീവിതയാത്രയില്‍ അയാള്‍ താണ്ടിയതത്രയും പൊള്ളുന്ന കനല്‍ പാതകളായിരുന്നു. ഞാന്‍ തമിഴനാണ്, മധുര സ്വദേശി. 12 -ാം വയസ്സിലാണ് കേരളത്തിലെത്തിയത്. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ എന്നെ നാട്ടില്‍ നിര്‍ത്തി അമ്മ കൊച്ചിയിലേക്ക് പോന്നിരുന്നു. നാട്ടില്‍ അമ്മ ജോലിക്കു നിന്ന വീട്ടുകാര്‍ കേരളത്തിലേക്കു വന്നപ്പോള്‍, എന്നെ അമ്മാവനെ ഏല്‍പ്പിച്ച്, അവരുടെ കൊച്ചിനെ നോക്കാന്‍ അമ്മയും ഒപ്പം പോരുകയായിരുന്നു. തീരെ ചെറിയ…

Read More