പൊന്നോമനെയെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ നൊന്തു പ്രസവിച്ച അമ്മ ! പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞിനെ കാണാന്‍ എത്താനാവാതെ അമേരിക്കന്‍ ദമ്പതികള്‍; എറണാകുളത്തുള്ള അമ്മയും കുഞ്ഞും കാത്തിരിക്കുന്നു…

കോവിഡ് 19 പ്രത്യക്ഷമായും പരോക്ഷമായും ലോകരെയെല്ലാം ബാധിച്ചിരിക്കുകയാണ്. താന്‍ നൊന്തുപെറ്റ കുഞ്ഞിനെ അവന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി കാത്തിരിക്കുകയാണ് എറണാകുളത്തെ ഒരു അമ്മ. തന്റെ വയറ്റില്‍ പിറന്നെങ്കിലും അവന്റെ അവകാശികള്‍ അമേരിക്കയിലാണ്. കടല്‍ കടന്നെത്തുന്ന അച്ഛനും അമ്മയും എത്തിയാലുടന്‍ പൊന്നോമനെ ഏറ്റുവാങ്ങും. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമൊപ്പം ഒന്നുമറിയാതെ കുഞ്ഞ് ഉറക്കമാണ്. അമ്മ പാലൂട്ടി ഓരോ ദിനങ്ങളും ഓര്‍ത്തിരിക്കുകയാണ്. പത്തുവര്‍ഷത്തിലേറെ നീണ്ട ചികിത്സയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് പത്തനംതിട്ട സ്വദേശികളായ അമേരിക്കന്‍ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞു പിറക്കുന്നത്. സ്വന്തം നിലയ്ക്ക് ഗര്‍ഭധാരണം സാധിക്കാതെ വന്നപ്പോള്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇവര്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചെടുത്തത്. ഗര്‍ഭപാത്രം നല്‍കാന്‍ സ്വയം സന്നദ്ധയായി വന്നതാവട്ടെ ഒരു മലയാളി സ്ത്രീയും. അങ്ങനെ എറണാകുളം ചേരാനല്ലൂരുള്ള സൈമര്‍ ആശുപത്രിയില്‍ ഡോ. പരശുറാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആറുമാസം മുമ്പാണ് ചികിത്സ കഴിഞ്ഞ് ദമ്പതിമാര്‍ അമേരിക്കയിലേക്ക് തിരിച്ചുപോയത്. മാര്‍ച്ചില്‍ പ്രസവത്തോടടുത്ത് നാട്ടിലേക്ക് തിരിക്കാനിരിക്കേ…

Read More

കൊച്ചി കായലിനു സമീപം കണ്ട ബക്കറ്റ് തുറന്നു നോക്കിയ കുട്ടികള്‍ ഞെട്ടി; കണ്ടത് പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാതശിശുവിനെ; നടുക്കുന്ന സംഭവം ഇങ്ങനെ…

കായലിനു സമീപം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊച്ചി എളമക്കരയില്‍ കായലിന് സമീപമാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റ് പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ആദ്യം കണ്ടത്. ബക്കറ്റ് എടുത്ത് നോക്കിയപ്പോഴാണ് കുട്ടികള്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പ്രദേശത്തുള്ളവരെ വിവരമറിയിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ എളമക്കര പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും, മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Read More