തൃശൂർ: കലാമണ്ഡലം ഗോപിയാശാൻ ഗുരുതുല്യനാണെന്നും ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും സുരേഷ്ഗോപി പ്രതികരിച്ചു. ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിൽ കാണാൻ കഴിയാത്തവർക്കായി മനസുകൊണ്ട് പൂജ അർപ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണം നടത്തുകയായിരുന്നു സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുന്നത് ബിജെപി ജില്ലാ…
Read MoreTag: parliament election 2024
രാജ്യം തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ; ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്ചയറിയാം; പ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നിന്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റിരുന്നു. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് ശനിയാഴ്ച വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയതികൾ യോഗത്തിൽ തീരുമാനമായി. ജമ്മു കാഷ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.…
Read Moreമോദിയെ വരവേൽക്കാൻ ഒരു ലക്ഷത്തോളം പ്രവർത്തകർ; ഡ്രോൺ പറത്തിയാൽ നിയമനടപടിയെന്ന് പോലീസ്
പത്തനംതിട്ട: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ. സംസ്ഥാനത്ത് എൻഡിഎയുടെ സ്ഥാനാർഥി പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷമുള്ള പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പ്രചാരണ പരിപാടിയാണിത്. സമ്മേളന വേദിയിൽ എൻഡിഎയുടെ കേന്ദ്ര, സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരുമുണ്ടാകും. എൻഡിഎ സ്ഥാനാർഥികളായ അനിൽ കെ.ആന്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭ സുരേന്ദ്രൻ (ആലപ്പുഴ) എന്നിവരെ വേദിയിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തും. ഒരു ലക്ഷത്തോളം പ്രവർത്തകർ ഒരു ലക്ഷത്തോളം പ്രവർത്തകരെ പരിപാടിയിൽ അണിനിരത്തുമെന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. പകൽസമയത്തെ ഉയർന്ന താപനില കണക്കിലെടുത്തു പന്തലിൽ ഫാനുകൾ, വെള്ളം അടക്കം ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വ്യക്തികൾക്കു പ്രത്യേക ഇരിപ്പിടങ്ങളൊരുക്കും. ഓരോ ബൂത്തിൽ നിന്നും 200 പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാനാണ് എൻഡിഎ സംസ്ഥാന കമ്മിറ്റി നേതാക്കൾക്കു നൽകിയി രിക്കുന്ന നിർദേശം . ഡ്രോൺ പറത്തിയാൽ നിയമനടപടി: പോലീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്…
Read Moreബിജെപിക്കൊപ്പം ഒട്ടിനില്ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്; എൻഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തിയെന്ന് പി.സി. ജോർജ്
കോട്ടയം: എൻഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തിയെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി. വ്യക്തമാക്കി. സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ബിജെപി സീറ്റ് കച്ചവടം ചെയ്യുന്നില്ലെന്നും ജോർജ് പറഞ്ഞു. കോട്ടയത്ത് എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നത് സത്യമാണ്. കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. അതിന് താൻ പങ്കെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കൊപ്പം ഒട്ടിനില്ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്. ഇത്തരം കക്ഷികളുടെ എല്ലാ പരിപാടിക്കും പോകാൻ പറ്റുമോ എന്നും പി.സി. ജോർജ് ചോദിച്ചു.
Read Moreദിവാകരനെ ഞങ്ങൾക്ക് വേണം; കെ. സുധാകരനെതിരേ മമ്പറം മത്സരിക്കില്ല; കോൺഗ്രസിൽ തിരിച്ചെത്തും
തലശേരി: കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ കെ. സുധാകരനെതിരേ കണ്ണൂർ ലോക്സഭാ സീറ്റിൽ മത്സരത്തിനില്ല. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ഇടപെടലുകളെ തുടർന്നാണ് മമ്പറം ദിവാകരൻ നിലപാട് മാറ്റിയത്. ദിവാകരനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി. രണ്ട് വർഷത്തിനും മൂന്ന് മാസത്തിനും ശേഷമാണു മമ്പറം ദിവാകരന് കോൺഗ്രസിലേക്ക് തിരിച്ചു വരാനുള്ള പാത ഒരുങ്ങുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ദിവാകരൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ. പ്രമോദ്, സുദീപ് ജയിംസ് തുടങ്ങിയ നേതാക്കൾ മമ്പറം ദിവാകരനെ വീട്ടിലെത്തി കണ്ട് സംസാരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, എം.എം. ഹസൻ, കെ.സി. വേണുഗോപാൽ എന്നിവർ ദിവാകരനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്നാണ്…
Read Moreകൊല്ലത്ത് കളംനിറഞ്ഞ് യുഡിഎഫും എൽഡിഎഫും; സ്ഥാനാർഥിയെ തീരുമാനിക്കാതെ ബിജെപി
എസ്.ആർ. സുധീർ കുമാർകൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ പ്രചാരണ പര്യടന പരിപാടികളിൽ യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾ ബഹുദൂരം മുന്നേറിയിട്ടും ബിജെപി ഇനിയും പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വിഭാഗീയതയുമാണ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാറിന്റെ പേരാണ് സ്ഥാനാർഥിയായി തുടക്കം മുതലേ കേൾക്കുന്നത്. എന്നാൽ ഇതിനോട് ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് വിയോജിപ്പുണ്ട്. ദുർബലനായ സ്ഥാനാർഥി എന്നാണ് ഇവരുടെ വിലയിരുതൽ. കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആർഎസ്എസും പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുുമായ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്ര കൊല്ലം ജില്ലയിൽ എത്തിയപ്പോൾ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വിട്ടു നിൽക്കുകയുണ്ടായി. ഇത് അടക്കമുള്ള സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള സ്ഥാനാർഥിയാകണം കൊല്ലത്ത് മത്സരിക്കേണ്ടതെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ…
Read Moreപത്തനംതിട്ടയിൽ നിൽക്കാൻ അനുയോജ്യൻ ഞാൻ തന്നെയെന്ന് അനിൽ ആന്റണി; “പി.സി. ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല’
തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പി.സി.ജോർജ് നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍തന്നെയെന്ന് അനില്‍ ആന്റണി. പി.സി.ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേർന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. ഇത് തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പാണ്- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം കേരളവും വളരണം. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഞാൻതന്നെയെന്നതില് സംശയമൊന്നുമില്ല. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും- അനിൽ ആന്റണി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകനായ അനില്‍…
Read Moreപ്രതാപനും സുനിലേട്ടനും തുടങ്ങീട്ടും എസ്ജി എത്തിയില്ലല്ലോ ! അണികളിൽ ആശങ്ക; മാസ് എൻട്രി ഉടനെന്ന് ബിജെപി
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ടി.എൻ.പ്രതാപനും വി.എസ്.സുനിൽകുമാറും തെരഞ്ഞെടുപ്പു കളത്തിലിറങ്ങിയിട്ടും സുരേഷ്ഗോപി എത്താത്തതിൽ ബിജെപി അണികളിലടക്കം ആശങ്ക. സ്ഥാനാർത്ഥി പ്രഖ്യപനം നടന്നിട്ടില്ലെങ്കിലും സുരേഷ്ഗോപിയെ തൃശൂരിൽ കാണാത്തതിൽ ബിജെപി പ്രവർത്തകർക്കു പോലും സംശയമുണർന്നിട്ടുണ്ട്. ഇനി തൃശൂരിൽ സുരേഷ്ഗോപി ആയിരിക്കില്ലേ ബിജെപി സ്ഥാനാർത്ഥി എന്ന ചോദ്യം വരെ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചൂട് തൃശൂരിൽ വ്യാപിക്കും വരെ സുരേഷ്ഗോപി തൃശൂരിൽ സജീവമായി നിൽക്കുകയും തെരഞ്ഞെടുപ്പ് അടുത്തതോടെ പിന്നോട്ടടിക്കുകയും ചെയ്തെന്നാണ് പരക്കെയുള്ള അഭിപ്രായം. എന്നാൽ സുരേഷ്ഗോപി ഏറ്റെടുത്ത രണ്ടു സിനിമകളുടെ അവസാനവട്ട വർക്കുകളിലാണെന്നും അത് അപ്രതീക്ഷിതമായി വന്നതാണെന്നും നേരത്തെ എല്ലാം തീർത്തതിനു ശേഷമാണ് സുരേഷ്ഗോപി മകളുടെ വിവാഹശേഷം തൃശൂരിലെത്തിയതെന്നും എന്നാൽ വീണ്ടും ചില അവസാനമിനുക്കുപണികൾ വേണ്ടി വന്നതിനാൽ വീണ്ടും ഷൂട്ടിംഗിനു പോകേണ്ടി വന്നെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. തൃശൂരിൽ ബുത്തുതല യോഗങ്ങളിൽ വരെ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ്ഗോപി പെട്ടന്ന് പിൻവലിഞ്ഞത്. ഇതാണ് അണികളിലടക്കം ആശങ്കയും…
Read Moreഇടതുമുന്നണി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാർഥികൾ ഒരു മൂലക്കിരുത്തപ്പെട്ടവർ; പിണറായി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടെന്ന് കെ സുരേന്ദ്രൻ
തൃശൂർ: എൽഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാർഥികളെല്ലാം പല്ലുകൊഴിഞ്ഞ സിംഹങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ഒരു മൂലക്കിരുത്തപ്പെട്ടവർക്കാണ് ഇടതുമുന്നണി ഇത്തവണ സീറ്റുകൊടുത്തിരിക്കുന്നതെന്നും ഇവരെക്കൊണ്ട് കേരളത്തിന് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജി.സുധാകരനുകൂടി സീറ്റു കൊടുക്കേണ്ടതായിരുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു. യുഡിഎഫ് നേതാക്കളുടെ കഴിവുകേടിലാണ് പിണറായി വിജയന്റെയും എൽഡിഎഫിന്റെയും കണ്ണ്. യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടാണ് പിണറായി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. ഉമ്മൻചാണ്ടിയെ ഒരു കൂട്ടരും ചെന്നിത്തലയെ മറുവിഭാഗവും മുഖ്യമന്ത്രി സ്ഥനാർഥിയായി ഉയർത്തിക്കാട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം. മൈ ഡിയർ എ്ന് സുധാകരൻ പറയുന്പോൾ മൈ ഡിയർ ഡിയർ എന്ന് സതീശൻ പറയുന്നു. മുന്നണിയും കേരളത്തിലെ ജനങ്ങളും എങ്ങിനെ ഇവരെ സഹിക്കുമെന്ന് സുരേന്ദ്രൻ ചോദിച്ചു. എൽഡിഎഫിനെ പ്രതിരോധിക്കാനോ പിണറായിയുടെ അഴിമതിയെ എതിർക്കാനോ കെൽപ്പുള്ളവരല്ല യുഡിഎഫ്. സാന്പത്തികമായി വൻ കൊള്ള നടത്തിയ രാക്ഷസക്കൂട്ടമാണ് അധികാരത്തിലിരിക്കുന്നവരാണ്…
Read Moreകോൺഗ്രസും യുഡിഎഫ് തകരും, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദിയെന്ന ഒറ്റപ്പേരെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയും, യുഡിഎഫ് തകരും. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയ ധ്രുവീകരണത്തിന് എൽഡിഎഫും യുഡിഎഫും ശ്രമിക്കുകയാണെന്നും മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫാണ് ക്ഷയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ ബിജെപിക്കാണ് സ്ഥാനമെന്നും അതുകൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദി എന്നാണ് ഉള്ളതെന്നും സുരേന്ദ്രൻ പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read More