ഇതിനു വലിപ്പം പോരാ കുറച്ചു കൂടി വലിയത് വേണം ! പുതപ്പു വാങ്ങാനെത്തിയ സ്ത്രീ കൂടെയുണ്ടായിരുന്ന പുരുഷനോട് പറഞ്ഞത് ഇങ്ങനെ; പെരിയാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ പെണ്‍വാണിഭ റാക്കറ്റ് ?

കൊച്ചി: ആലുവയിലെ യുസി കോളജിനു സമീപം പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് പോലീസ്. കൊലപാതകത്തിനു പിന്നില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്ന സൂചനകളും പൊലീസ് മുന്നാട്ടുവയ്ക്കുന്നുണ്ട്. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവയും കണ്ടെത്തി. ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹത്തിന് കുറഞ്ഞത് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നു കണ്ടെത്തി.അതുകൊണ്ടു മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു പോലീസിന്റെ നിഗമനം. 40 കിലോ ഭാരമുള്ള കല്ലുമായി മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിയിരുന്നു. വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവര്‍ക്കേ എത്താനാവൂ. കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണു മൃതദേഹം കണ്ടത്. ഇവരുടെ മൊഴിയെടുത്തു. എറണാകുളത്തെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഹോം നഴ്‌സുമാരെ റിക്രൂട്ട്…

Read More