ഇന്ത്യ പൈന്‍ മരക്കാട് നശിപ്പിച്ചെന്നത് ശരിതന്നെ ! എന്നാല്‍ ഇന്നുവരെ ഒരൊറ്റ മാധ്യമം പോലും ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായി; റോയിട്ടേഴ്‌സ് ലേഖകനെ മൂന്നാമതും തടഞ്ഞ് പാകിസ്ഥാന്‍

ജാബാ: രാജ്യത്തെ ബുദ്ധിജീവികള്‍ക്കും പാകിസ്ഥാന്‍ അനുകൂലികള്‍ക്കും വേണ്ടത് ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ തെളിവാണ്. ആക്രമണത്തില്‍ 300ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നുവെന്നു പറഞ്ഞെങ്കിലും അതിന് തെളിവില്ലാത്തതിനാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയില്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തു വിട്ടതോടെ പലരും കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു രംഗത്തുവന്നു. എന്നാല്‍ ഈ വിഷയത്തില്‍ റോയിട്ടേഴ്‌സ് കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ വിനയായതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ടു പോയി ബോംബിട്ട സ്ഥലങ്ങള്‍ കാണിക്കുമെന്ന് വീമ്പടിച്ച പാക്കിസ്ഥാന്‍ ഇപ്പോള്‍ പറഞ്ഞ വാക്കു വിഴുങ്ങിയിരിക്കയാണ്. ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാക്കോട്ട് പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് സംഘത്തെ പാക്ക് സേന തടഞ്ഞു. ഇത് മൂന്നാം തവണയാണ് ഇവരെ പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയത്. മദ്രസയും അനുബന്ധ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്ന മലമുകളിലേക്കുള്ള പ്രവേശനമാണു…

Read More