പണ്ട് ബിനാമിപ്പേരില്‍ വാങ്ങിക്കൂട്ടിയ 160 ഏക്കര്‍ പാടശേഖരം വീണ്ടെടുക്കാന്‍ ഒരുങ്ങി സന്തോഷ് മാധവന്‍; ചുക്കാന്‍ പിടിക്കുന്നത് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗം…

വൈക്കം: വിവാദസ്വാമി സന്തോഷ് മാധവന്‍ വീണ്ടും കളത്തില്‍. തന്റെ പ്രതാപകാലത്ത് ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ പാടശേഖരങ്ങള്‍ തിരികെ പിടിക്കാനാണ് ഇപ്പോള്‍ സന്തോഷ് മാധവന്‍ വടയാറിലെത്തിയിരിക്കുന്നത്. സന്തോഷിന് ഒത്താശ ചെയ്യാന്‍ സിപിഎമ്മിന്റെ പഞ്ചായത്ത് അംഗമാണ് കുടപിടിക്കുന്നത്. ഇന്നലെ ഏകദേശം പത്തിലധികം കര്‍ഷകരുടെ വീടുകള്‍ ഇവര്‍ കയറി. എല്ലാവരോടും സൗമ്യനായാണ് സന്തോഷ് സംസാരിച്ചത്. കാരണം സന്തോഷ് മാധവന്‍ എന്നപേരില്‍ വാങ്ങിയത് അഞ്ച് ഏക്കറില്‍ താഴെയുള്ള കൃഷിയിടം മാത്രമാണ്. വാങ്ങിക്കൂട്ടിയിരിക്കുന്ന 160 ഏക്കറിലധികം വരുന്ന സ്ഥലങ്ങള്‍ ബിനാമി പേരിലാണ്. ഈ ഭൂമിയിലാണ് മൂന്നു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. കൃഷിയില്‍ നിന്ന് തരക്കേടില്ല വരുമാനവും ഇവര്‍ക്ക് കിട്ടിയിരുന്നു. വരും നാളുകളില്‍ ഇവിടെയെല്ലാം കൃഷിയിറക്കണമെങ്കില്‍ വ്യവസ്ഥകളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ എത്തിയത്. പറയുന്ന കാര്യങ്ങള്‍ക്കൊക്കെ ഒരു ബലം കിട്ടാനാണ് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗത്തെ തന്നെ സ്വാമി കൂട്ടുപിടിച്ചത്. വടയാര്‍ മേഖലയില്‍ ഏറെ…

Read More

ലിംഗം നഷ്ടമായ ഗംഗേശാനന്ദ സന്തോഷ് മാധവന് മുന്നില്‍ വെറും ശിശു മാത്രം! ബന്ധം മലയാള സിനിമയിലെ സൂപ്പര്‍ നടിക്കൊപ്പം, വിവാഹത്തിനുശേഷം യുവനടിയുടെ കുടുംബജീവിതം താറുമാറായി!

തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്കെതിരേ ആരോപണങ്ങള്‍ മുറുകുകയാണ്. പീഡനത്തിനു പുറമേ ഇയാള്‍  മാതാപിതാക്കളുടെ കൈകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതോടെ കള്ളസ്വാമിയ്ക്കു മേലുള്ള കുരുക്കു മുറുകുകയാണ്. ഇതിനു സമാനമായ ചെയ്തികളിലൂടെയാണ് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സന്തോഷ് മാധവന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആത്മീയ വ്യാപാരത്തിലൂടെ അനേകം ആളുകളെ വലയില്‍ വീഴ്ത്തിയായിരുന്നു അമൃതചൈതന്യ എന്ന പേരില്‍ സന്തോഷ് മാധവന്‍ വളര്‍ന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ശ്രീഹരി സ്വാമിയേക്കാള്‍ വലിയ വലിയ ഫ്രോഡായിരുന്നു സന്തോഷ് മാധവന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതായിരുന്നു ഇയാളുടെ പ്രധാന വിനോദം. സന്തോഷ് മാധവന്‍ ബലാല്‍സംഗം ചെയ്തതായി കാണിച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് ഇയാളുടെ തനിനിറം പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം…

Read More