മേലനങ്ങാതെ തിന്നും കുടിച്ചും കഴിയാമെങ്കില്‍ പിന്നെ എന്തിനു പരോള്‍ ! കൊടി സുനി പരോള്‍ വേണ്ടെന്നു വച്ച് ജയിലില്‍ കഴിയാനുള്ള കാരണങ്ങള്‍ നിരവധി…

ടിപി വധക്കേസിലെ പ്രതി കൊടിസുനി നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് എന്ന തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചാണ് കൊടി സുനിയുടെ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷണം. ജയില്‍ മേധാവിയുടെ ഇതിനായുള്ള കത്ത് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചേക്കും എന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നടപടി. തടവുകാരുടെ ഫോണ്‍വിളി ജയില്‍ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ടിപി കേസില്‍ കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. കോവിഡ് പരോളിന് കൊടി സുനിക്ക് താല്‍പ്പര്യവുമില്ല. പുറത്തിറങ്ങാതെ ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നോക്കുന്നതിനോടാണ് താല്‍പ്പര്യം. പരോളില്‍ ഇറങ്ങിയ സമയത്തുണ്ടായ സ്വര്‍ണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന…

Read More